Sunday, May 15, 2022

ജീവിതപ്പാലം


ജനിമരണങ്ങൾക്കിടയിലിക്കെട്ടിയ-

പാലമിതെത്രമേൽ വിസ്മയം! മെല്ലവേ

പാതിയും താണ്ടി ഞാനപ്പുറമിപ്പുറം

നോക്കവേ കാണുവതെന്തത്ഭുതം!


കണ്ണീരിലാകെ കുതിർന്നൊരാ ഗതകാല-

മോർക്കവേ പൊട്ടിച്ചിരിച്ചുപോം നാം,

പൊട്ടിച്ചിരിച്ചൊരക്കാലത്തെയോർത്തിന്നു-

മറിയാതെ കണ്ണീരൊഴുക്കിയേക്കാം.


ആരെന്നറിവീല കെട്ടിയതിപ്പാലം,

യാത്ര ചെയ്യുമ്പോൾ കരുതീടണം.

താഴെയഗാധമാം ഗർത്തമാണതിലാപ-

തിയ്ക്കാതെയക്കരെയെത്തിടേണം!









No comments:

Post a Comment

മാധവം

  മാധവം ******** എന്തൊരു ചേലീപ്രകൃതിയെ കാണുവാ- നെന്തെല്ലാമെന്തെല്ലാം കാഴ്ചയെന്നോ! തൊടിയിലേക്കൊന്നങ്ങിറങ്ങിയാൽ കേട്ടിടാം  മധുരമാം കിളിനാദം പല...