Thursday, May 26, 2022

ചേർന്നിരിക്കുമ്പോൾ


നിന്റെ ചാരത്തു ചേർന്നിരുന്നീടവേ

ഉള്ളകം പെയ്തിറങ്ങുന്നുവല്ലോ!

സ്വരമലരുകൾ തഴുകവേ വർഷമായ്

മുന്നിൽ ഞാനിന്നു പെയ്യുന്നുവല്ലോ!


ഹാ, പകൽപ്പക്ഷി തേങ്ങവേ, യെൻമിഴി-

പ്പൊയ്കയേറ്റം കവിഞ്ഞൊഴുകീടവേ

അങ്ങകലേയ്ക്കു നീളും മിഴികളി-

ന്നാരെയോ കാത്തുകാത്തിരിക്കുന്നുവോ?


അന്നെഴുതിയ മാമകകാവ്യങ്ങ-

ളീണമിട്ടു നീ പാടാൻ തുടങ്ങവേ

ഏകയാമെന്റെ സങ്കടപ്പക്ഷിവ-

ന്നൊട്ടുനേരം സഹർഷം ചിരിച്ചുവോ!


നഷ്ടബോധങ്ങളൊന്നുമില്ലാതെയീ-

ശിഷ്ടകാലം നമ്മുക്കുല്ലസിക്കാം.

സ്വപ്നമൊക്കെയും വാസന്തമായ് മുന്നി-

ലാടിടുംവരെ ചേർന്നുല്ലസിക്കാം!








No comments:

Post a Comment

മാധവം

  മാധവം ******** എന്തൊരു ചേലീപ്രകൃതിയെ കാണുവാ- നെന്തെല്ലാമെന്തെല്ലാം കാഴ്ചയെന്നോ! തൊടിയിലേക്കൊന്നങ്ങിറങ്ങിയാൽ കേട്ടിടാം  മധുരമാം കിളിനാദം പല...