Saturday, September 24, 2022

മനസ്സിലെ പോന്നോണം

ചിങ്ങത്തിലത്തം പിറന്നിടുന്നേരമീ-

മാമലനാടിൻ മനം തുടിപ്പൂ.

കണ്ണുതുറക്കും മലരുകളൊക്കെയും

അറിയാതെയാടിത്തിമർത്തിടുന്നു.

തൂമയെഴുന്ന മന്ദാരവും ചെത്തിയും

തുമ്പയും തുളസിയും മുക്കുറ്റിയും

മുറ്റത്തെ പൂക്കളും വേലിയരിപ്പൂവും

പൂപ്പൊലിപ്പാട്ടിലുണർന്നിടുന്നു.

തിരുവോണനാളിൽ മുത്തുക്കുടയുമായ്

മാവേലിത്തമ്പ്രാന്റെ വരവായല്ലോ!

തൂശനിലയിൽ സദ്യയുണ്ണാം, പിന്നെ

ഓണക്കളിയിൽ മതിമയങ്ങാം!

കാലമേറ്റം മാറി വന്നിടാമെങ്കിലു-

മാചാരമൊട്ടും വെടിഞ്ഞിടാതെ

ഉത്സവകാലങ്ങളാഘോഷമാക്കിടാ-

മുത്സുകരായ് നമുക്കൊത്തുചേരാം!

No comments:

Post a Comment

കനൽവഴികൾ

ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലും  ഒറ്റപ്പെട്ടുപോയൊരുവളുടെ യാത്ര... പാതിവഴിയിൽ തേങ്ങിനിൽക്കുമ്പോൾ  മുറുമുറുക്കുന്ന നിഴൽക്കൂട്ടങ്ങൾ! കൂരിരുൾപ...