എത്രമേൽ സ്നേഹിച്ചു കൂടെനിന്നീടിലും
ഒട്ടും തിരിച്ചറിയില്ല നാമാരെയും!
പൊട്ടിച്ചിരിയിൽ കപടത മാത്രമായ്
കെട്ടിയാടുന്നവർ നന്മതൻ പാത്രമായ്.
വെട്ടിപ്പിടിച്ചവർ മുന്നേറിപ്പോകവേ
നഷ്ടമാകുന്നു ഹാ,നേടിയതൊക്കെയും.
കള്ളത്തരത്തിനു കുടപിടിക്കുന്നവർ
കൽമഷം വാരി വിതറുന്നു ചുറ്റിലും.
എന്നും നിരാസത്തിൻ വള്ളി പടർത്തിയ
ചിന്തയിൽ സ്നേഹപത്രങ്ങൾ വളർത്തി,
മോഹത്തിൻ പൂക്കൾ വിടരുവാനായ് വിഷ-
ക്കളകൾ പറിച്ചേറെ ശാന്തരായ്ത്തീരണം!
No comments:
Post a Comment