എന്നെ തനിച്ചാക്കിയെങ്ങനെ പോയിനീ
ഈ കൂരിരുൾപ്പാതതൻ വിജനതയിൽ?
താങ്ങായി നിൽക്കേണ്ട കൈകളല്ലേ, തെല്ലൊന്നു തലോടുവാനാരു കൂടേ?
പകൽപോലെ സത്യം തെളിഞ്ഞുനിൽക്കേ
പതിവുപോൽ പതിരായിക്കണ്ടതല്ലേ
പലനാളു കെഞ്ചി പറഞ്ഞിട്ടുമെന്തേയീ
മനമൊന്നു കാണാൻ കഴിഞ്ഞതില്ലാ?
വന്നവർ, പോയവർ ചൊല്ലും കഥകളിൽ
കാമ്പില്ലറിയുവാൻ ചിന്തനം വേണം.
ഭ്രമരങ്ങൾപോലെ മൂളീടുമീനൊമ്പരം
വിൺതാരമായെന്നെ മാറ്റിയെങ്കിൽ!
No comments:
Post a Comment