Saturday, November 30, 2013

യാത്രാരഥം

പ്രണയത്തിന്റെ ചിലമ്പണിഞ്ഞ
ഹൃത്തിനെ,വ്രണങ്ങള്‍ വന്ന് 
ആലിംഗനം ചെയ്തപ്പോള്‍
മോചനത്തിനു വേണ്ടി തുടിച്ച 
അവളുടെ വദനത്തിലെപ്പോഴും,
ശോകാര്‍ദ്രഭാവം നിഴലിച്ചിരുന്നു.
അഴകാര്‍ന്ന കവിള്‍ത്തടങ്ങളില്‍ 
ഊര്‍ന്നിറങ്ങിയ നീര്‍ത്തുള്ളികള്‍ ,
മഞ്ഞുകണം പോലെ തിളങ്ങി.
ആരോരുമറിയാത്ത മനോവ്യഥ,
മന്ദസ്മിതത്താല്‍ മറച്ചു.
ഏകാന്തതയാല്‍ ,വിഷാദത്തെ വരിച്ച്
കനലുകള്‍ എരിയുന്ന മനസ്സുമായ്,
അശ്രുവാല്‍ കാഴ്ച മങ്ങിയ കണ്ണുമായ്,
ജനലഴിയില്‍ പിടിച്ചവള്‍
വിദൂരതയിലേക്ക് നോക്കി നിന്നു.
അവള്‍ക്കായ് ഒരുക്കിയ യാത്രാരഥത്തിനായ്...

Friday, November 29, 2013

എന്താണ് സൌന്ദര്യം?

എന്താണ് സൌന്ദര്യം?
ചിലര്‍ ബാഹ്യസൌന്ദര്യത്തിനു,
പ്രാധാന്യം കൊടുക്കുന്നു...
മറ്റു ചിലര്‍ മനസ്സിലാണ്
സൌന്ദര്യം എന്ന് പറയുന്നു..
ഇനിയും ചിലര്‍  ചൊല്ലുന്നു,
ഒരാളോട് ഒറ്റ നോട്ടത്തില്‍
തോന്നുന്ന ആകര്‍ഷണീയതയെന്ന്.
യഥാര്‍ത്ഥത്തില്‍ എന്താണ്
സൌന്ദര്യം???
കാണുന്നവരുടെ കണ്ണിലോ,,
കേള്‍ക്കുന്നവരുടെ കാതിലോ,,
ചൊല്ലുന്നവരുടെ മൊഴിയിലോ.,
സ്നേഹത്തില്‍ നിന്നും,
കാരുണ്യത്തില്‍ നിന്നും
പിറവിയെടുക്കുന്നതോ??


Thursday, November 28, 2013



അകലെയിരുന്നപ്പോള്‍ ,
സ്വപ്നമഴ....
അരികത്ത്‌ വന്നപ്പോള്‍ ,
പ്രണയമഴ....
അടുത്തറിഞ്ഞപ്പോള്‍ ,
തീമഴ...
ജീവിത യാഗത്തിന്‍
ഹോമാഗ്നിയില്‍ ,
നെയ്യമൃതാകാന്‍
കണ്ണീര്‍ മഴ.....

Tuesday, November 26, 2013

കയ്യൊഴിഞ്ഞ മോഹങ്ങൾ

മനസ്സാകും പാടത്തു
ഇന്നലെ ഞാനൊരു,
മോഹത്തിൻ വിത്തു 
പാകി നോക്കി.
ഞാറ്റുവേലക്കിളി 
കൂട്ടിനു വന്നപ്പോൾ,
മോഹ കതിരുകൾ 
പൂത്തുനിന്നു...
കൊയ്യാൻ കാലത്ത് 
പാടത്തു ചെന്നപ്പോൾ,
കൊയ്ത്തു നടത്തുന്നു 
വയൽകിളികൾ .
കൈയിൽ കിട്ടി,
കുറച്ചു പതിരുകൽ മാത്രം,
കയ്യൊഴിഞ്ഞു, 
ഞാനെൻ മോഹങ്ങളും .
               

കളഞ്ഞു പോയ കളിപ്പാട്ടം തിരിച്ചു കിട്ടിയ
കുട്ടിയുടെ മനസ്സാണ് എനിക്കിപ്പോൾ ...
ശോഷിച്ചു പോയ എന്റെ മനസ്സിനെ ..
ആമോദത്താൽ പരിപോഷിപ്പിച്ചു.
സങ്കടങ്ങളീ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ ....
സന്തോഷത്തിൻ മഹിമ ആരറിയും ??
ദു:ഖങ്ങളേ ....നിങ്ങളെ,
മറക്കില്ലൊരിക്കലും ...എങ്കിലും ..
ഇനി നമ്മൾ കാണാതിരിക്കട്ടെ .

നുറുങ്ങു കവിതകൾ

പരിഭവം 

പറയാൻ വയ്കിയ വാക്കുകളാൽ 
ഇന്ന് പരിഭവം കേട്ടു തളർന്നീടുമ്പോൾ ..
പരിചിതഭാവം നടിക്കാതെ പോകുന്നു 
പരിചിതർ പോലും നടവഴിയിൽ ....


വിരഹം

വിരഹത്തിൻ വേദനയിൽ നിറയുന്ന കണ്ണുകളിൽ 
കദനത്തിൻ കവിതകൾ പിറവിയെടുക്കുന്നുവോ ? 
നോക്കുന്നിടത്തെല്ലാം ...ശൂന്യത മാത്രം ,
എൻ ചിത്തത്തിലോ ....നിൻ മുഖം മാത്രം .

ഹൃദയരാഗം 

ഹൃദയ രാഗത്തിൽ കവിതയെഴുതാം ഞാൻ, 
പ്രണയമായ് നീ കനവിൽ വന്നെങ്കിൽ ...
രാഗാർദ്ര ഭാവം നിന്നിൽ നിറയുമ്പോൾ -
സ്നേഹലോലയായ് ഞാൻ വരാം നിൻ ചാരെ .

അമ്മക്കിളി

വേടന്റെ അമ്പിനാൽ ചിറകൊടിഞ്ഞാ- 
കിളി, വേദന തെല്ലും അറിഞ്ഞതില്ല ....
കുഞ്ഞി കിളികളെ ഓർത്തു കൊണ്ടാ പാവം,
എല്ലാം മറന്നങ്ങിരുന്നുപോയീ ..

Sunday, November 24, 2013

കാലത്തിന്റെ മാറ്റം

ഓര്‍മ്മ വെച്ച നാള്‍ മുതല്‍
അമ്മയുടെ ശകാരം,
നിന്റെ തല കണ്ടതില്‍ പിന്നെ,
ഈ കുടുംബം ഗതി പിടിച്ചിട്ടില്ല...
ആരോടൊക്കെയോ ഉള്ള ദേഷ്യം,
ശാപവാക്കുകളായ് ബഹിര്‍ഗമിച്ചപ്പോള്‍ ...
തിരിച്ചറിവില്ലാത്ത പ്രായത്തില്‍ -
വാക്കുകളുടെ പൊരുള്‍ അറിയാതെ,
അവള്‍ മിഴിച്ചു നിന്നു.
കൌമാരത്തില്‍ അവളുടെ വളര്‍ച്ചയില്‍
ഭീതിപൂണ്ട, അമ്മയുടെ ജല്പനങ്ങള്‍ -
കേട്ട് പതറി നിന്നു.
യൌവനത്തില്‍ വിവാഹാ-
ലോചനയുടെ തിരക്ക്..
പെണ്‍കുട്ടിയാണ്..കൂടുതല്‍
പഠിപ്പിച്ചിട്ടെന്തെടുക്കാന്‍ ?
കാരണവന്മാര്‍ കാര്യങ്ങള്‍
ഏറ്റെടുത്തു.പാതി വഴിയില്‍ -
ഉപേഷിച്ച മോഹങ്ങളുമായ് ,
അവള്‍ മറ്റൊരു വീട്ടിലേക്ക് ..
സ്ത്രീധനം കുറഞ്ഞ പേരില്‍
അവിടെയും മുറുമുറുപ്പ് ..
പെണ്‍കുഞ്ഞിനു ജന്മം
നല്‍കിയതോടെ അവളിലെ ,
അമ്മയും സ്വാര്‍ത്ഥയായീ.
തനിക്കു കിട്ടാത്ത ഭാഗ്യങ്ങള്‍ ,
സ്വപുത്രിക്കു കിട്ടാന്‍ വേണ്ടി-
പ്രയത്നിച്ചു...
സ്വന്തം കാലില്‍ നില്ക്കാറായപ്പോള്‍ ,
മകള്‍ക്കും അമ്മ അധികപ്പെറ്റ് ..
കണ്‍തടങ്ങളിലെ കറുപ്പിലൂടെ,
ഒഴുകിയിറങ്ങിയ കണ്ണീര്‍ ഒപ്പിക്കൊണ്ട്-
ആ അമ്മ മന്ത്രിച്ചു...സ്ത്രീ,
എന്നും സ്ത്രീ തന്നെ.
വര്‍ഷങ്ങള്‍ കൊഴിഞ്ഞു.....
കഥകള്‍ മാറി.. അവകാശങ്ങള്‍
നേടിയെടുത്തെന്നു വിളിച്ചുപറയുമ്പോളും,
വ്യത്യാസം ഒന്നു മാത്രം...
ഗാര്‍ഹിക പീഡനങ്ങള്‍ ,
പൊതുസ്ഥല പീഡനങ്ങള്‍ക്ക്
വഴിമാറികൊടുത്തു...

ഓര്‍മ്മ ചെപ്പ്




സുപ്രഭാതം കേട്ടുണര്‍ന്നു
ഈറന്‍മുടിയില്‍  

തുളസികതിര്‍ ചൂടി,
ക്ഷേത്ര നടയില്‍തൊഴുതു

മടങ്ങുമ്പോള്‍..
കൂട്ടുകാരോടോത്തു

ചിരിച്ചും കളിപറഞ്ഞും ,
മോഹന സ്വപ്‌നങ്ങള്‍ കൊണ്ട്
മഴവില്ല് തീര്‍ത്ത നാളുകളും,
അരയാലിന്‍ ചോട്ടില്‍  
കാത്തുനില്‍ക്കുന്ന കൂട്ടുകാരനു
തൊടുകുറി ചാര്‍ത്തി
സ്നേഹത്തിന്റെ 
പനിനീര്‍ തളിച്ച്,
പരിഭവത്തിന്റെ 
പൂമ്പൊടി വിതറി,
പൂമ്പാറ്റയെപ്പോലെ 
പാറി നടന്ന നിമിഷങ്ങളും
കാലങ്ങലെത്ര കൊഴിഞ്ഞാലും
മറക്കാനാകുമോ?
മനസ്സിന്റെചെപ്പില്‍ 

കാത്തുവെയ്ക്കാം
ചിതലരിക്കാത്ത 

ആ നല്ല ഓര്‍മ്മകള്‍ ...

Saturday, November 23, 2013



ബാല്യകാലത്തിൽ  പ്രിയം മണ്ണിനൊടായിരുന്നു
എന്നാൽ ,ദാവണിപ്രായത്തിൽ മഴ ഹരമായിരുന്നു
മഴ നനയുമ്പോൾ മനസ്സും നിറയുന്ന കാലം ..
ഒളി കണ്ണാൽ കവിതയെഴുതും പ്രായം ..
നല്ല പ്രായത്തിലേക്ക് വീണ്ടും കൊണ്ടുപോയ .."മഴ"..
നീയാണെന്റെ" പ്രണയം ".
നിന്നോടാണെനിക്കു' പ്രേമം'

Thursday, November 21, 2013

ഒരു മഴ കൂടി

മഴനൂലില്‍ തങ്ങിനില്‍ക്കുന്ന മോഹങ്ങള്‍
വിലാപമായ് പെയ്തിറങ്ങിയപ്പോള്‍ ..
ചിന്തകളാല്‍ ചിന്നിച്ചിതറിയ തലച്ചോറിനെ
പുതുമഴയിലിട്ടൊന്ന് വെടിപ്പാക്കി...
കിനാവിന്റെ കുന്നിന്‍ ചെരുവിലിരുന്ന്
തലച്ചോറിനു പരവതാനി വിരിച്ചപ്പോള്‍
സുഖദു:ഖങ്ങള്‍ വിസ്മ്രിതിയിലായി.
മനസ്സിന്‍റെ ഖജനാവില്‍ ,
നഷ്ടകണക്കുകള്‍ കൂട്ടിവച്ചപ്പോള്‍
ജീവിതത്തിന്‍റെ ശൂന്യതയാല്‍
സുഷുപ്തി കൊള്ളുന്ന നിസംഗത.
ആത്മവ്രണങ്ങളെ ഓര്‍മ്മചെപ്പിലേക്ക്
നടതള്ളി,
സ്വപ്നവിഹായസിലേക്ക് പറന്നുയര്‍ന്നപ്പോള്‍
വീണ്ടും ഒരു മഴ കൂടി....

കനൽവഴികൾ

ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലും  ഒറ്റപ്പെട്ടുപോയൊരുവളുടെ യാത്ര... പാതിവഴിയിൽ തേങ്ങിനിൽക്കുമ്പോൾ  മുറുമുറുക്കുന്ന നിഴൽക്കൂട്ടങ്ങൾ! കൂരിരുൾപ...