Thursday, March 13, 2014

സ്വപ്നങ്ങളുടെ ദുര്‍മരണം

ആകാശത്ത് കാര്‍മേഘം
ഉരുണ്ടു കൂടുന്നു,
മനസ്സില്‍, ഓര്‍മ്മയിലെ കഴുകന്‍ ,
ചിറകടിച്ചു നില്‍ക്കുന്നു.
അന്ധകാരത്തില്‍, 
വിജനമായ വഴിയിലൂടെ 
നീങ്ങുമ്പോള്‍ ,
ഹൃദയ ശൂന്യതയുടെ 
ജീര്‍ണ്ണിച്ച ഗന്ധം.
എവിടെയോ ഇരുന്നു 
നോക്കുന്ന മൂങ്ങ കണ്ണുകള്‍,
പൊട്ടിയ തംബുരുവിലെ 
അപശ്രുതി പോലെ-
ഹൃത്തിനെ ഉലയ്ക്കുന്നു, 
പുറത്ത് ഇടിമിന്നലുകള്‍ 
താണ്ഡവമാടുമ്പോള്‍ ,
ഹൃദയാങ്കണത്തില്‍
ഘോരാനുഭവങ്ങളുടെ 
പേമാരി പെയ്യുന്നു...
മനസ്സിലെ  വൈരൂപ്യം മറയ്ക്കാന്‍ 
വാക്കിനെ വാളാക്കി
തുള്ളുന്ന കോമരങ്ങള്‍,
സ്വാര്‍ഥതയുടെ നീരാളി-
പ്പിടുത്തത്തില്‍ വീണു 
നിണമൊഴുക്കുന്നു..
ചവര്‍പ്പും കയ്പ്പും നിറഞ്ഞ 
ഭ്രാന്തന്‍ ചിന്തകളില്‍,
വിഷാദത്തിന്റെ നിശ്ശബദ്തയിലൂടെ 
തൂങ്ങിയാടുന്ന ,
"സ്വപ്നങ്ങളുടെ ദുര്‍മരണം".



2 comments:

മാധവം

  മാധവം ******** എന്തൊരു ചേലീപ്രകൃതിയെ കാണുവാ- നെന്തെല്ലാമെന്തെല്ലാം കാഴ്ചയെന്നോ! തൊടിയിലേക്കൊന്നങ്ങിറങ്ങിയാൽ കേട്ടിടാം  മധുരമാം കിളിനാദം പല...