Monday, September 8, 2014

അമ്മ മരം


ഇനിയൊരു ജന്മ-
മുണ്ടെങ്കിലെനിക്കൊരു
തണല്‍ മരമായി
പിറവിയെടുക്കണം.

ഏതു മഴുവാലും
മുറിവേല്‍ക്കാത്ത
കാതലുള്ളോരു
തരു ആകേണം.

ആരോരുമില്ലാത്ത
കിളി കുഞ്ഞുങ്ങള്‍ക്കായി
വേടന്മാര്‍ കാണാത്ത
കൂട് ഒരുക്കണം.

വിജനമാഭൂവില്‍
ചില്ലകള്‍ കൊണ്ട്
കദനമില്ലാത്ത
ലോകമുണ്ടാക്കണം.

ഹൃദയപരിമള-
മില്ലാത്ത ദുഷ്ടരില്‍  
ചന്ദനകാറ്റിന്റെ
സുഗന്ധം പരത്തണം.

എന്നിലേക്ക്‌ ചിറകു
വിരിച്ചെത്തുന്ന
കിളിക്കുഞ്ഞുങ്ങള്‍
കാട്ടുചോലയില്‍
പേടിയില്ലാതെ
നീന്തി തുടിക്കണം.

ചുടു ബാഷ്പമെന്തെ-
ന്നറിയാതെന്‍ പൈതങ്ങള്‍
ഒരു ദിനമെങ്കിലും എന്‍
കുടക്കീഴില്‍ സുഖ
സുഷുപ്തിയറിയണം.

എന്നും എനിക്കൊരു
സ്നേഹമരമാകണം.

2 comments:

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...