Thursday, December 3, 2015

ചെറു കവിതകള്‍

രസമുണർത്തുന്ന കുട്ടിഫോണുകൾ
കൂട്ടിലടക്കുന്നുവോ...
കുടുംബബന്ധങ്ങളെ!!

പ്രണയപ്പനിയിൽ വിറക്കുന്നു
'പച്ചവെളിച്ച'ങ്ങൾ,
ഇരുട്ടിലുയരുന്നു തേങ്ങലുകൾ.


എത്തിനോക്കുന്നു പടിവാതിലിലൂടെ
നങ്ങേലിപ്പെണ്ണ്,
വാരിവിതറുന്നു ഗോതമ്പുമണികൾ


വാരിപുണർന്നപ്പോൾഅറിഞ്ഞിരുന്നില്ല
വാരിയെല്ലൊടിക്കാനാണെന്ന്..
ഇതളടർന്ന പൂക്കൾ!!


പുലർ മഞ്ഞിൽ 
ഉണരാൻ മടിച്ചു അർക്കൻ.
നിശ്ശബ്ദവീഥികൾ!!


കോടമഞ്ഞിനു പുതപ്പുനെയ്യുന്നു
വെള്ളിനൂലുകൾ,
ഒളിച്ചുകളിക്കുന്നു മലനിരകൾ


ഹൃദയത്തിൽ നന്മയുടെ വെളിച്ചമില്ലാത്തവർക്ക് 
കാഴ്ചയുണ്ടായിട്ട് എന്ത് ഫലം!!
ക്ലാവ് പിടിച്ച നാണയങ്ങൾ ..



താലോലിക്കാൻ സഖിമാരനേകമെങ്കിലും
താങ്ങാവാൻ തന്‍ പാതി മാത്രമെന്നും.
വിദൂരകാഴ്ചകൾ!!


ഭയമില്ലാതെത്ര നടന്നു 
ഊടുവഴികളിലൂടെയിരുളിലും.. 
ഭയമേകുന്നിന്നു നടക്കാന്‍
പകല്‍പ്പോലും പൊതുവഴികളില്‍ .


കഥയറിയാതെയുറങ്ങുന്ന
 പൈതലിന്‍ മുഖംനോക്കി ,
കദനമുള്ളിലൊതുക്കു-

ന്നൊരമ്മതന്‍ മിഴികളില്‍ 
ഭയത്തിന്‍ നിഴല്‍പ്പൂക്കള്‍

 വിടരുന്നതറിഞ്ഞിട്ടും 
പകലോനെന്തേ 

മറയുന്നൊന്നു മറിയാതെ...

ദുഷ്ക്കരമീ ജീവിത പാതയെങ്കിലും 
നിഷ്ഠൂര൦ തള്ളിക്കളയണ൦ തിന്മയെ ..
നഷ്ടബോധ൦ വരില്ലൊരു നാളിലും

 വ്യർത്ഥമാകില്ല സത്യവു൦ നന്മയു൦ !!

ചുരുള്‍മുടിയഴിച്ചാടുന്ന വാനം ....
ഉണ്ണിക്കൈയിൽ കടലാസു തോണി....
പൊന്നിൻകുടത്തെ 
വാരിയെടുത്തുമ്മവയ്ക്കുന്ന
അരയത്തിപ്പെണ്ണ്.....
ആർദ്രമാം കണ്ണുകൾ.
തേടുന്നു ദൂരെയൊരാൾരൂപം
കടലിന്നലിവു തേടിപ്പോയ തൻ പ്രാണനെ..

.ദീപനാളവുമായി
മൂവന്തി പ്പെണ്ണ്‍.
കൂടണയുന്ന കിളികള്‍!

മതഭ്രാന്തിൻ വലയിൽക്കുടുങ്ങി
ഒടുങ്ങിപ്പോകുന്നു നിഷ്ക്കളങ്ക
ബാല്യങ്ങൾ;നാളേയ്ക്കുവെളിച്ച
മാവേണ്ടോർ,നാട്ടിൽ സ്നേഹം
വിതച്ചു വിളവെടുക്കേണ്ടോർ.....
യുവത്വമേ,
തിരിച്ചറിവു നേടുക
നാടിൻ അഭിമാനമാവുക........

ഇളംകാറ്റ് തലോടവേ 
മുളങ്കാടിനു നാണം
പ്രണയഭാവപ്പകർച്ച.

പൊന്നിലിട്ടാലു൦ നൂലിലിട്ടാലു൦ 
മണവാട്ടിപെണ്ണിന്‍ മനസ്സിൽ 
മ൦ഗല്യസൂത്രത്തിനു മധുര൦ മാത്ര൦ !!


3 comments:

  1. നല്ല കവിതകൾ... ഓരോന്നിനും ഓരോ തലക്കെട്ടും നല്‍കാമായിരുന്നു...

    ReplyDelete
  2. കഥയറിയാതെയുറങ്ങുന്ന
    പൈതലിന്‍ മുഖംനോക്കി..... ഇതിലെ എല്ലാവരികളും ഹൃദയത്തിൽ തട്ടുന്നു.... പുതിയ കാലത്തിന്റെ വരികൾ
    ആശംസകൾ....

    ReplyDelete

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...