Monday, April 10, 2017

ചങ്ങലകള്‍

തെറ്റിദ്ധരിക്കപ്പെടുന്ന
ചില ബന്ധങ്ങളുണ്ട് വിട്ടകന്നാലും ചാഞ്ഞ
മാവിന്കൊമ്പിലെ കല്ലേറുപോലെ
ചതഞ്ഞു കിടക്കും. എറിയാനറിയുന്നവര്‍
താല്‍ക്കാലികമായെങ്കിലും വിജയിയെന്നു സ്വയം വിശ്വസിക്കും പുതുമഴയില്‍ കുരുത്ത
തകരകള്‍പോലെ മാത്രമാണ്
അതിനായുസ്സെന്നറിയാതെ...
പിടിച്ചു വാങ്ങുന്നതിനു
നിലനില്‍പ്പില്ലെന്നു മനസ്സിലാക്കാതെയുള്ള
നെട്ടോട്ടത്തില്‍ അര്‍ഹതയില്ലാത്തതിന്റെ പിറകെ ഓടിത്തളര്ന്നു കിതയ്ക്കുന്ന ചിലര്‍..
കടപ്പാടുകളുടെ
തൂക്കുകയറില്‍ ശ്വാസംമുട്ടി മരിക്കുന്ന
ചില ബന്ധങ്ങളുണ്ട്, കയ്ച്ചിട്ടിറക്കാനും
മധുരിച്ചിട്ട് തുപ്പാനും വയ്യാത്തവ....
ഇത്തിള്‍ക്കണ്ണിപോലെ
കൊണ്ടേ പോകൂവെന്ന തരത്തിലുള്ള ബന്ധങ്ങള്‍,
ബന്ധനസ്ഥനായ നിരപരാധിയെപ്പോല്‍
മുറിവേറ്റു വീഴുന്നു..
തിരഞ്ഞെടുക്കുന്നത്
നന്നായില്ലെങ്കില്‍ തിരസ്കരിക്കപ്പെടുന്ന
ജീവിതം പോലെ അലഞ്ഞുതിരിഞ്ഞു
ദാഹിച്ചുമരിക്കുന്നു ചിലര്‍ .. കാട്ടുപാതയേക്കാള്‍ ഭീകരമാണ് ,
ആത്മാര്‍ഥതയില്ലാത്ത
ബന്ധങ്ങള്‍ക്കിടയിലൂടെയുള്ള സഞ്ചാരം.

No comments:

Post a Comment

മാധവം

  മാധവം ******** എന്തൊരു ചേലീപ്രകൃതിയെ കാണുവാ- നെന്തെല്ലാമെന്തെല്ലാം കാഴ്ചയെന്നോ! തൊടിയിലേക്കൊന്നങ്ങിറങ്ങിയാൽ കേട്ടിടാം  മധുരമാം കിളിനാദം പല...