Wednesday, March 17, 2021

ഇനിയെത്ര നാൾ..

കരഞ്ഞു തീർക്കുവാൻ

കണ്ണുനീരില്ലിനി

കനലായ് തീരുവാനിത്തിരി-

ത്തീപ്പൊരി അകതാരിൽ കരുതണം..


ഞെട്ടറ്റുവീഴാറായ പൂവിനുമുണ്ടാം

ഇത്തിരിപ്പൂമണം ദാനമായ് നൽകിടാൻ....


ദേവാലയങ്ങളിലേക്കല്ല,

അനാഥാലയങ്ങളിലേക്ക്

നേർച്ചയായെത്തണം.


മരിച്ചാലും ജീവിക്കണം

മറ്റൊരാളിലൊരവയവനിറവായ്

കനിവിന്നുറവായ്..

എന്നിട്ട് മണ്ണിൽ ലയിക്കണം

ഒരിറ്റുവളമായ് സസ്യങ്ങളെയൂട്ടണം.

No comments:

Post a Comment

കനൽവഴികൾ

ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലും  ഒറ്റപ്പെട്ടുപോയൊരുവളുടെ യാത്ര... പാതിവഴിയിൽ തേങ്ങിനിൽക്കുമ്പോൾ  മുറുമുറുക്കുന്ന നിഴൽക്കൂട്ടങ്ങൾ! കൂരിരുൾപ...