മടിച്ചു നിൽക്കുമീവാക്കുകളത്രയും
സ്നേഹമായ് ചുണ്ടിൽ തുടിച്ചിടുമ്പോൾ
പ്രേമോദാരയായൊഴുകിയെത്തുന്നു
പ്രണയിനിയുടെ പരിഭവശീലുകൾ.
അനുരാഗമേറും മൊഴികളോരോന്നും
കിനാവിന്റെ തുഞ്ചത്തിരുന്നവരുടെ
കളിചിരി കണ്ടുരസിക്കുന്നപോലെ
അവനിയെ പുല്കും വസന്തവർഷമായ്.
ചിണുങ്ങിനിൽക്കുന്ന മഴയിലങ്ങേറ്റം
നനഞ്ഞിറങ്ങിടുമിണക്കിളികളായ്
ഇരുഹൃദയങ്ങൾ ലയിക്കവേയൊന്നായ്
പ്രണയഗീതകമുതിർക്കും പൂങ്കുയിൽ.
No comments:
Post a Comment