തോടില്ല പുഴയില്ല
ആറ്റിലോ ജലമില്ല
അറുതിയില്ലാതെങ്ങു-
മലയുന്നു ജീവിതം!
വേനലിൻ വറുതിയി-
ലൊടുങ്ങുന്നു ജീവിതം!
കത്തിത്തിളയ്ക്കുന്നു
പെരുവഴിക,ളഭയമി-
ല്ലെങ്ങുമൊരു തണലില്ല,
ഇലപൊഴിഞ്ഞെവിടെയും
കാണ്മതാറബറുകൾ!
ചുടുകാറ്റിന്‍ പൊള്ളലിൽ
വിളറിയേറ്റോടുന്ന
കരിയിലക്കിളികൾ!..
ഇടവഴികൾ കേഴവേ
മുന്നോട്ടു നീങ്ങാ-
നുഴറുമെൻ പാദങ്ങൾ
പിന്നോട്ടു മെല്ലെ വലി-
യ്ക്കുന്നു നിത്യവും കാലം!
No comments:
Post a Comment