Monday, March 28, 2022

അഭയാർത്ഥികൾ

ആരോരുമില്ലാതെയാലംബഹീനരായ്

ആകാശക്കീഴിലൊരു കൂരയില്ലാത്തവർ 

സനാഥർക്കിടയിലുമെങ്ങുമനാഥരായ് 

തേങ്ങും മനസ്സുമായ് ജീവിച്ചിടുന്നവർ.


ഞങ്ങൾക്കുമവകാശമുണ്ടെന്നറിയുക

ഞങ്ങളും ഭൂമിയുടെ മക്കളല്ലോ..

ചുട്ടുപൊള്ളീടുന്ന ചിന്തകളാൽ മനം

പൊട്ടിപ്പിളർന്നാലും തേങ്ങുവാനാവുമോ?


സ്വപ്നശൂന്യം നിത്യമുള്ളമുരുകീടവേ

പ്രത്യാശ ഞങ്ങളുടെ കുഞ്ഞുമക്കൾ.

വിദ്യ നുകരേണ്ടൊരീപ്രായത്തിലന്യന്റെ

വീട്ടിലെച്ചിൽ തേടിയലയുവോരെപ്പൊഴും!


നിറമുള്ള സ്വപ്‌നങ്ങൾ കണ്ടുറങ്ങീടുവാൻ

ഭീതിയില്ലാതൊന്നു തല ചായ്‌ക്കുവാൻ

വേണമൊരുകൂരയിന്നീമണ്ണിലെ ഞങ്ങൾക്കും

വിദ്യയാൽ മക്കളും സമ്പന്നരാവണം!

No comments:

Post a Comment

കൊഴിഞ്ഞുവീഴും പൂക്കൾ

പെയ്തുതീരാത്ത മേഘക്കൂട്ടിലേ- യ്ക്കാഴ്ന്നിറങ്ങിയ നൊമ്പരശ്ശീലുകൾ  കാത്തിരിക്കുന്ന സ്വപ്നത്തേരിൽ  ദളങ്ങൾക്കൊഴിഞ്ഞ പൂക്കളായിടുന്നു. നിർത്താതെ പെ...