Tuesday, March 1, 2022

എന്റെ ഗാന്ധിജി

 ദുരിതങ്ങളെത്രയോ ഏറ്റുവാങ്ങി 

ഭാരതമണ്ണിനെ സംരക്ഷിക്കാൻ 

ദുരിതർക്കു വെളിച്ചമേകിയോനെ 

മറവിയിലാഴ്ത്തുന്നുവോ മതഭ്രാന്തർ.. !


പിറന്നമണ്ണിന്റെ നലത്തിനായ് സ്വയം

സമർപ്പണം ചെയ്തു നയിച്ചഗാന്ധിജി

ഗമിച്ചതാം പാതയിലെന്റെ പാദവും 

ചരിക്കുവാൻ സംഗതി വന്നു ചേരുമോ?


കേട്ടറിഞ്ഞിട്ടുള്ളോരറിവിന്നുമപ്പുറത്തായ് ,

പഠിച്ചറിഞ്ഞിട്ടുള്ള വിശ്വാസങ്ങൾക്കുമപ്പുറം..

സ്നേഹവും ക്ഷമയും സഹനവുമായോരു പുണ്യം..

നിറഭേദമില്ലാത്ത, നാനാത്വമാണെൻ്റെ ഗാന്ധിജി

No comments:

Post a Comment

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...