വെയിൽപ്പൊള്ളലേറ്റ്
ഓർമ്മകൾ അടർന്നുവീഴുമ്പോൾ
നഷ്ടപ്പെടുന്നത് ജീവതാളമോ?
പിഴയ്ക്കുന്ന കണക്കുകൂട്ടലിൽ
തിളയ്ക്കുന്ന മനസ്സിനെ തണുപ്പിക്കാൻ
പായൽ പിടിച്ച ചിന്തകൾ മാത്രം..!
മിഴികൾ കാണാകാഴ്ചകളിലേക്ക് തെന്നിനീങ്ങുമ്പോൾ
അറ്റുപോകുന്നത് ബന്ധങ്ങളുടെ ഇഴകൾ..
പരസ്പരം മനസ്സിലാകാതെ
ഒരു കൂരയ്ക്കുള്ളിൽ
അന്യരെപ്പോലെ ജീവിക്കുന്നവർ
അഭിനയിയിച്ചു തകർക്കുമ്പോൾ
രാത്രിമഴ മിഴികളിലൊളിപ്പിക്കാൻ
വിധിക്കപ്പെട്ട ചില പാഴ്ജന്മങ്ങൾ.
കൂണുകൾ പോലെ മുളയ്ക്കുന്ന
'റിയൂണിയനുകൾ '
തകർത്തെറിയുന്ന കുടുംബബന്ധങ്ങളിൽ
ഈയാംപാറ്റയെപ്പോലെ
ഒടുങ്ങിപ്പോവുന്ന ജീവിതങ്ങൾ..
തിരഞ്ഞെടുക്കുന്നവ നന്നായില്ലെങ്കിൽ
തീരത്തടിഞ്ഞു വീഴുന്ന സ്വപ്‌നങ്ങൾ
കരിയിലക്കാറ്റുപോലെ
ഗതികിട്ടാതെ പാറിനടന്നല്ലേ പറ്റൂ!?
No comments:
Post a Comment