പാറി പറക്കുന്നുണ്ട്
ഓര്‍മ്മയുടെ തീരത്തിന്നും
അപ്പൂപ്പന്‍താടി പോലെ ബാല്യം...
അഴലേറെ നൽകിയ ഓർമ്മകൾ
അകതാരിൽ അണയാതെ
കത്തുന്നു പടുതിരിയെന്നപോൽ ...
എൻ മാനസവാടിയിൽ
കൊഴിയാതെ നില്‍ക്കുന്ന
സൗഹൃദ മലരല്ലോ നീ !
പ്രണയിച്ചു തുടങ്ങുമ്പോൾ പുതുമഴ...
പ്രണയം തളിർക്കുമ്പോൾ കുളിര്‍ മഴ .
പ്രണയം കലങ്ങിയാലോ കണ്നീർ മഴ .
മലയാളനാടു വിട്ടാൽ കൊതിക്കും...
മധുരമൂറും
പച്ചവെള്ളം കുടിക്കാൻ
ജീവിത സാഗരത്തിൽ
ആടിയുലയുന്ന
കെട്ടുവള്ളങ്ങളല്ലോ ..നാം !!
കരി പിടിച്ച ഓർമ്മകൾക്ക് മുന്നിൽ
വിറങ്ങലിക്കുന്ന അമ്മ മനസ്സിന് സ്വാന്തനമായി
കുറുമ്പു കാട്ടും പേരക്കിടാങ്ങൾ!!
ഇരുൾ പായ വിരിച്ചിട്ടും
വെള്ളി കസവു ഞൊറിയുന്നു
മേഘ കൂട്ടങ്ങൾ !!
എത്ര നിണം പൊഴിഞ്ഞാലും
മീട്ടിത്തീരില്ലല്ലോ നിൻ സ്നേഹ രാഗം !!
രാഗത്തിനക്ഷയ നിർഝരിയോ നീ..
ഏഴു കടൽ കടന്നിട്ടും
എത്ര വാചാലം ...
നിൻ മൌനം സഖേ !!
മഴ തന്നെ മഴ
റോഡെല്ലാം പുഴ!
മടുത്തുവോ മനസ്സേ....
മഴയെ ശപിക്കല്ലേ
വാകമരക്കൊമ്പിൽ കൊക്കുരുമ്മി
രണ്ടിണക്കുരുവികൾ...
പെയ്യാൻ വെമ്പുന്ന മേഘക്കീറുകൾ !
ഓളം തല്ലുമെൻ ഓർമ്മകൾക്ക്
പങ്കായം പിടിക്കുന്ന മനസ്സ്.
ആടിയുലയുന്നുവോ ..സ്വപ്നതോണി
മന്ദം മന്ദം വരുന്ന കുസൃതിക്കാറ്റിനെ നോക്കി
ചൂളമടിച്ചു കറങ്ങി
നടക്കുന്നൊരു തെമ്മാടിക്കാറ്റ് !!
സൗഹൃദം
ഇണങ്ങിയാൽ ഇളംകാറ്റായി തഴുകും ...
പിണങ്ങിയാലോ ...കൊടുകാറ്റാ യി വീശും !!
തേന്മഴയായി പെയ്തിറങ്ങി
താതനോടുള്ള സ്നേഹം മുഖപുസ്തകത്തിൽ ....
മക്കളെ കാണാൻ കൊതിയോടെ അച്ഛനും !!
ദേവാലയ നടയിൽ കണ്ണടച്ചു നിൽക്കൊന്നൊരമ്മ .
മിഴിക്കോണിൽ നിറയുന്ന അശ്രുബിന്ദു .
സങ്കടമോ ?സായൂജ്യമോ !!
നിൻ കണ്ണിലെ പെരുമഴയിൽ
നനഞ്ഞൊലിച്ചല്ലോ ....സഖീ ഞാൻ !
വിട പറയും നിമിഷങ്ങൾ.
വർണ്ണപ്പൂ ക്കൾ പോലെ
മരച്ചില്ലകളിൽ ചേക്കേറുന്ന പക്ഷികൾ..
നയന മനോഹരമായ സന്ധ്യാക്കാഴ്ച്ച !
നിൻ മിഴിക്കടലിലെ ആഴങ്ങളിൽ
നീന്തിതുടിക്കുവതെന്തേ ..........
ഇന്നുമെൻ മനം പ്രിയതോഴീ!!
'കുണുങ്ങിയൊഴുകുന്ന കാട്ടരുവിയെ'
നോക്കി കടക്കണ്ണെറിയുന്നു '
കുന്നിൻചെരുവിലെ മഞ്ഞപ്പൂക്കൾ
പനിനീർ തുള്ളികൾ പെയ്തിറങ്ങിയപ്പോൾ
പുളകിതയായ ഭൂമീ ദേവി ...
സസ്യജാലങ്ങൾക്കായി മാറു ചുരുത്തുന്നു !!
തിരിച്ചറിയാതെ പോകുന്നുവോ....
നമ്മുടെ കാവൽ ദൈവങ്ങളെ !!
കഷ്ടപ്പാടിലും കരുണയേകുന്നിവർ
കഥ പറയും നുണക്കുഴികളും.പെണ്ണെ ..
രാത്രിമുല്ലയോട്
കിന്നാരംച്ചൊല്ലുന്നു
നിദ്രാവിഹീനനായി ഇളംതെന്നൽ!!
നെഞ്ചിലെ പാലാഴിയിൽ
ആറാടിയ മക്കളെ കാണാതെ ,
കണ്ണീരിൽ നീരാടുന്നു ചില അമ്മമാർ !!
ചെമ്പ ട്ടുടുത്തു മൂവന്തിപെണ്ണ്
ചേക്കേറുന്ന കുഞ്ഞിക്കിളികൾ .
ഉമ്മറക്കോലായിലോ മുത്തശ്ശി നാമം !!
വിണ്ടുകീറിയ ചില്ലയിൽ
തപസ്സിരിക്കുന്നൊരു വേഴാമ്പൽ.
ഇരുണ്ട
ആകാശത്തേക്ക് നോക്കി!
നീലവിരിയിട്ട ജാലകത്തിലൂടെ
രണ്ടു പേടമാൻ മിഴികൾ. .
കാലം വല്ലാത്ത കാലം !!
തളർന്നു പോയാ കരങ്ങളെ ങ്കിലും
തഴുകുന്നെന്നോർമ്മയിലിന്നും
താതന്റെ സ്നേഹ വാത്സല്യം !!
കൂടണയാന്‍ വൈകുന്ന
കിളിക്കുഞ്ഞിനെ കാത്ത്,
വേവലാതിയോടൊരു അമ്മക്കിളി.
ഓര്‍മ്മ തന്‍ പൂങ്കാവനത്തിലെ ,
വാടാത്ത പൂക്കളായി ..
പുസ്തകസഞ്ചിയും പൊതിച്ചോറും.
വിലകൊടുത്തെന്തിനീ ലഹരിയെ
കൊതിയോടെ മാടി വിളിക്കുന്നു നമ്മള്‍.
പുകയിലയിലർബുദം മരണമായ്
ലഹരിയുടെയുള്ളില്‍ മറഞ്ഞിരിക്കുമെന്നറിഞ്ഞിട്ടും!!
എന്റെ പത്തായപ്പുര എവിടെ?
ഓടിത്തളര്‍ന്ന കുഞ്ഞനെലി.
തിളയ്ക്കുന്നുവോ..പ്ലാസ്റ്റിക് അരികള്‍!!
പുകയുന്ന മനസ്സ്!!
കൈ വിരല്‍ത്തുമ്പില്‍
പൊടിയുന്നു 'നിണം'.