Thursday, March 6, 2014

അമ്മ

താരാട്ടുപാട്ടിന്റെ ഈണമമ്മ..
താമരപ്പൂവിലെ ദേവിയമ്മ.
കുടുംബത്തിലെ ഐശ്വര്യമായി വിളങ്ങും,
സ്നേഹത്തിന്‍ പൊന്‍ വിളക്കാണെന്നും അമ്മ.
പൈതങ്ങളില്‍ നന്മ്മ ചൊരിയുമമ്മ,
മാതൃ വാത്സല്യത്തിന്‍ നിറകുടം അമ്മ.
ഉണ്ണിതന്‍ കാലിലൊരു മുള്ളു കൊണ്ടാല്‍ 
മറ്റെല്ലാം മറന്നോടിയെത്തും അമ്മ.
അതുകണ്ടു കൈകൊട്ടി ചിരിക്കുന്ന ഉണ്ണിയെ ,
മാറോടു ചേര്‍ത്ത് ഉമ്മ വയ്ക്കും അമ്മ.
മരണം വന്നു മുന്നില്‍ നില്‍ക്കുമ്പോഴും ,
അമ്മ തന്‍ ചുണ്ടുകള്‍ മന്ത്രിക്കുവതിങ്ങനെ ..
"എന്റെ കുഞ്ഞുങ്ങളെ കാക്കണേ ദൈവമേ "....
അമ്മയെന്ന രണ്ടക്ഷരത്തില്‍ നിറയുന്നു, 
ഈ  പ്രപഞ്ചത്തിലെ സ്നേഹവും സഹനവും .
അമ്മിഞ്ഞപ്പാലിന്‍ മാധൂര്യം നുണഞ്ഞ മക്കള്‍ക്ക് 
അമ്മയെ മറന്നു ജീവിക്കാനാകുമോ ?

2 comments:

കൊഴിഞ്ഞുവീഴും പൂക്കൾ

പെയ്തുതീരാത്ത മേഘക്കൂട്ടിലേ- യ്ക്കാഴ്ന്നിറങ്ങിയ നൊമ്പരശ്ശീലുകൾ  കാത്തിരിക്കുന്ന സ്വപ്നത്തേരിൽ  ദളങ്ങൾക്കൊഴിഞ്ഞ പൂക്കളായിടുന്നു. നിർത്താതെ പെ...