Wednesday, June 14, 2017

കിനാവ്‌

നിലാമഴ കണ്ട് നിന്‍ നിഴല്‍പ്പായയില്‍ നിന്നോരം ചേര്‍ന്നിരുന്ന് നക്ഷത്രങ്ങളോട് നമ്മുടെ കഥ പറയണം..
നിദ്ര മറന്ന മിഴികളില്‍ നിതാന്ത സ്നേഹത്തിന്‍ നിത്യ പ്രകാശം തെളിക്കണം
ഇലപടര്‍പ്പിനിടയിലൂടെ ഒളിഞ്ഞു നോക്കുന്ന ചാരുചന്ദ്രികയെ നോക്കി നൂല്‍ക്കവിതകള്‍ ചൊല്ലണം
അര്‍ത്ഥമില്ലാത്ത വരികളെങ്കിലും
നിന്‍കാതില്‍ മൂളുമ്പോള്‍
ഒരായിരം ചിറകടിയൊച്ചകള്‍
താളം പിടിക്കണം..
കാമമില്ലാപ്രണയത്തിന്‍ രാഗഭാവങ്ങള്‍ നിന്‍ കരളില്‍ കോറിയിടണം
മറ്റാരും കാണാതെ ചുംബനപ്പൂക്കളാല് പൊതിയണം
പുലര്‍കാല സ്വപ്നത്തിന്‍ ആലസ്യത്തില്‍, ഹൃദയത്തിലെഴുതിയ കവിതയെ പുണര്‍ന്ന് മരങ്ങളോടും കിളികളോടും
കിന്നാരം ചൊല്ലി, ആമോദത്തോടെ
പുതുപുലരിയെ വരവേല്‍ക്കണം..

No comments:

Post a Comment

കൊഴിഞ്ഞുവീഴും പൂക്കൾ

പെയ്തുതീരാത്ത മേഘക്കൂട്ടിലേ- യ്ക്കാഴ്ന്നിറങ്ങിയ നൊമ്പരശ്ശീലുകൾ  കാത്തിരിക്കുന്ന സ്വപ്നത്തേരിൽ  ദളങ്ങൾക്കൊഴിഞ്ഞ പൂക്കളായിടുന്നു. നിർത്താതെ പെ...