അകലെയൊരിത്തിരി
നറുവെളിച്ചം
മിഴിയിലേക്കിറ്റി
പതിച്ചുവെന്നാൽ,
ആലംബമില്ലാക്കുടുസ്സകത്ത്
തേങ്ങുവാൻമാത്രം
വിധിയിവര്‍ക്ക്.
നിറമുള്ള
കാഴ്ചകളന്യമല്ലോ;
നിഴലുപോലെത്തുന്നഴലുകളും.
അറിവിന്‍റെ
പാതയിലൂടെ നീങ്ങി
നിറവാർന്നലോകം
പടുത്തുയർത്താൻ,
ഒരു കൈ
സഹായമതെത്ര പുണ്യം !
വിജ്ഞാനപ്പൂത്തിരി
കൈയിലേന്തി
ഒരു
നവപുലരിയ്ക്കായ് വിത്തു പാകാം,
പുത്തൻ
പ്രതീക്ഷതൻ പൊൻവെളിച്ചം
പാരിതിലാകെപ്പരന്നിടേണം,
അതുകണ്ട് പുളകം
വിരിഞ്ഞിടേണം
ഒരുപുതുലോകം
പിറക്കവേണം.
No comments:
Post a Comment