പകലിന്റെ ചൂടിലും
പുകച്ചുരുളുകളുടെ
കറയിലും മങ്ങിപ്പോകുന്ന
ദിനരാത്രങ്ങള്‍..
തട്ടിയും മുട്ടിയും,
ചുമച്ചും കിതച്ചും
പകലോന്റെ മടക്കം..
നടുവുനിവര്‍ക്കാന്‍
തറയില്‍ നിവര്‍ന്നു
കിടക്കുമ്പോള്‍..
പൊടിതട്ടി പൊങ്ങുന്ന
രാവിന്റെ ചുടുനിശ്വാസം..
വിയര്‍പ്പിന്റെ ലഹരിയില്‍
തളര്‍ന്നു മയങ്ങുമ്പോഴേക്കും
വെള്ളിക്കീറുമായി
കോഴിയുടെ കൂവല്‍..
മാറ്റങ്ങളില്ലാത്ത
ജീവിതചര്യകളുമായി
വീടിന്റെ മൂലയില്‍
ഒടുങ്ങിതീരുന്നു പൊടിഞ്ഞു
തുടങ്ങിയ തഴപ്പായകള്‍..!
Friday, June 2, 2017
Subscribe to:
Post Comments (Atom)
കനൽവഴികൾ
ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലും ഒറ്റപ്പെട്ടുപോയൊരുവളുടെ യാത്ര... പാതിവഴിയിൽ തേങ്ങിനിൽക്കുമ്പോൾ മുറുമുറുക്കുന്ന നിഴൽക്കൂട്ടങ്ങൾ! കൂരിരുൾപ...
-
വാടാത്ത ഓർമ്മകൾ ചേർത്തുവെച്ച് ഒരു മാല കോർക്കാം, ജീവിതം തുടിക്കുമൊരു നിറമാല. മഞ്ഞണിപ്രഭാതത്തിലേക്ക് പിച്ചവെച്ചെത്തുന്ന അർക്കകിരണങ്ങൾ; കി...
-
കത്തിജ്വലിക്കുന്ന സൂര്യനു താഴെ , പിച്ചതെണ്ടുന്ന കുഞ്ഞിളം ബാല്യം . തുട്ടുകൾക്കായി നീട്ടുംകരങ്ങൾ തട്ടിമാറ്റിയകറ്റുന്നു നമ്മൾ.. ശ...
-
കൊഴിയാറായൊരു പൂവിൻ്റെ സുഗന്ധമാവോളം മുകുർന്നവർ പാതിവഴിയിൽ പുതുവസന്തം തേടി പലവർണ്ണത്തിൽ ഭ്രമിച്ചവർ. നേരമേറെയായി സഖേ, കാത്തിരിക്കാനിനിയാരുമില...
No comments:
Post a Comment