Sunday, October 2, 2022

ഗാന്ധിജി


ദുരിതങ്ങളെത്രയോ താണ്ടിയെന്നും 

ഭാരതമണ്ണിനെ കാത്തിടാനായ് 

എങ്ങും വെളിച്ചമായ്ത്തീർന്ന ഗാന്ധി

നാട്ടിന്റെ ശക്തിയായ് പ്രോജ്ജ്വലിപ്പൂ.

ഈ ജന്മഭൂമിതൻ നന്മയ്ക്കായി

ജീവിതസർവ്വം ത്യജിച്ച ഗാന്ധി

നീങ്ങിയ പാതയിലെന്റെ പാദ-

യുഗ്മം ചരിയക്കാനിടവരുമോ?

കേട്ടറിഞ്ഞുള്ളതിന്നപ്പുറത്തായ്,

വിശ്വാസധാരയ്ക്കുമപ്പുറത്തായ്

സ്നേഹം ക്ഷമയും സഹനവുമായ്

ജീവിതം ധന്യമായ്ത്തീർത്ത പുണ്യം!

സത്യമഹിംസകൾ ലാളിത്യവും

നിത്യചൈതന്യമായ് കാട്ടി, സ്വന്തം

ജീവിതം സന്ദേശമെന്ന ചൊല്ലി

നിത്യനായ്ത്തീർന്ന ചൈതന്യരൂപം!

ആ ധന്യപാതയിലൂടെയെന്നു-

മേറാൻ കഴിഞ്ഞെങ്കിലെന്റെ പുണ്യം!

No comments:

Post a Comment

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...