Sunday, October 2, 2022

പ്രണയം

മാനസചെമ്പകച്ചോട്ടിലനുദിനം

കവിതകളവിരതം പൊഴിയുന്ന നേരം

സ്വരരാഗമായെന്നിലൊഴുകിയെത്തുന്നു

പ്രിയമാനസാ, നിന്റെ പ്രണയഗീതം!


ഭാവനകളായിരം വന്നു പുൽകീടവേ

കുഞ്ഞിളംതെന്നലിൻ താളമോടെ

ഉള്ളം കുളിർപ്പിക്കും പൂമഴയായെന്നിൽ

നടനമാടുന്നിതാ കാവ്യസുന്ദരി.!


പ്രണയഗാനത്തിനിന്നീണമായി 

ശില്പസൗന്ദര്യമായ് ചിലമ്പുചാർത്തി

നർത്തകിയായെന്നിലാടിടുമ്പോൾ

പ്രണയമേ, നീയൊരു കാവ്യാംഗന!

No comments:

Post a Comment

ഗതികെട്ട കാലം

  ഗതികെട്ട കാലം വി- ദൂരമല്ലെന്നോർത്തു മുന്നോട്ടു പോക  നാമേവരും ധീരരായ്. കൂട്ടായതാരൊക്കെ- യുണ്ടെങ്കിലും ഭൂവി- ലാരോഗ്യമില്ലെങ്കിൽ  വീഴാമപശ്രുത...