Sunday, October 2, 2022

പ്രണയം

മാനസചെമ്പകച്ചോട്ടിലനുദിനം

കവിതകളവിരതം പൊഴിയുന്ന നേരം

സ്വരരാഗമായെന്നിലൊഴുകിയെത്തുന്നു

പ്രിയമാനസാ, നിന്റെ പ്രണയഗീതം!


ഭാവനകളായിരം വന്നു പുൽകീടവേ

കുഞ്ഞിളംതെന്നലിൻ താളമോടെ

ഉള്ളം കുളിർപ്പിക്കും പൂമഴയായെന്നിൽ

നടനമാടുന്നിതാ കാവ്യസുന്ദരി.!


പ്രണയഗാനത്തിനിന്നീണമായി 

ശില്പസൗന്ദര്യമായ് ചിലമ്പുചാർത്തി

നർത്തകിയായെന്നിലാടിടുമ്പോൾ

പ്രണയമേ, നീയൊരു കാവ്യാംഗന!

No comments:

Post a Comment

മാധവം

  മാധവം ******** എന്തൊരു ചേലീപ്രകൃതിയെ കാണുവാ- നെന്തെല്ലാമെന്തെല്ലാം കാഴ്ചയെന്നോ! തൊടിയിലേക്കൊന്നങ്ങിറങ്ങിയാൽ കേട്ടിടാം  മധുരമാം കിളിനാദം പല...