Sunday, October 9, 2022

അഭയം

ആരിവരരുമക്കിടാങ്ങൾക്കു നിർമ്മിച്ചൊ-

രഭയത്തെയൊന്നായി വെട്ടിമാറ്റുന്നവർ?

ആരിവരേറെ പണിപ്പെട്ടു നെയ്തൊരി-

ക്കൂടിന്റെ താങ്ങായ ശാഖികളൊടുക്കുവോർ?


കണ്ടീല തെല്ലുമവരെന്നതോ, പ്രാണനു-

പേക്ഷിച്ചു താഴെ കിടക്കുമെൻ മക്കളെ!

ഓർത്തീല തെല്ലുമെന്നോ, മനം നീറിക്ക-

രയുന്നൊരമ്മതൻ തപ്തമാം മാനസം!


വെട്ടിവീഴ്ത്തീടും തരുക്കളിലൊക്കെയു-

മെത്രജീവൻ പൊലിയുന്നിതു നിത്യവും!

ഒരുമരം വെട്ടുകിൽ പത്തുതൈ നടണമെ-

ന്നോതുവോർ, വാക്കിന്റെ നേരറിയാത്തവർ!





No comments:

Post a Comment

കനൽവഴികൾ

ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലും  ഒറ്റപ്പെട്ടുപോയൊരുവളുടെ യാത്ര... പാതിവഴിയിൽ തേങ്ങിനിൽക്കുമ്പോൾ  മുറുമുറുക്കുന്ന നിഴൽക്കൂട്ടങ്ങൾ! കൂരിരുൾപ...