Sunday, October 9, 2022

അഭയം

ആരിവരരുമക്കിടാങ്ങൾക്കു നിർമ്മിച്ചൊ-

രഭയത്തെയൊന്നായി വെട്ടിമാറ്റുന്നവർ?

ആരിവരേറെ പണിപ്പെട്ടു നെയ്തൊരി-

ക്കൂടിന്റെ താങ്ങായ ശാഖികളൊടുക്കുവോർ?


കണ്ടീല തെല്ലുമവരെന്നതോ, പ്രാണനു-

പേക്ഷിച്ചു താഴെ കിടക്കുമെൻ മക്കളെ!

ഓർത്തീല തെല്ലുമെന്നോ, മനം നീറിക്ക-

രയുന്നൊരമ്മതൻ തപ്തമാം മാനസം!


വെട്ടിവീഴ്ത്തീടും തരുക്കളിലൊക്കെയു-

മെത്രജീവൻ പൊലിയുന്നിതു നിത്യവും!

ഒരുമരം വെട്ടുകിൽ പത്തുതൈ നടണമെ-

ന്നോതുവോർ, വാക്കിന്റെ നേരറിയാത്തവർ!





No comments:

Post a Comment

കൊഴിഞ്ഞുവീഴും പൂക്കൾ

പെയ്തുതീരാത്ത മേഘക്കൂട്ടിലേ- യ്ക്കാഴ്ന്നിറങ്ങിയ നൊമ്പരശ്ശീലുകൾ  കാത്തിരിക്കുന്ന സ്വപ്നത്തേരിൽ  ദളങ്ങൾക്കൊഴിഞ്ഞ പൂക്കളായിടുന്നു. നിർത്താതെ പെ...