വിടപറയുവാൻ നേരമായ് മത്സഖേ,
പിന്തിരിയാതെ പോക നീ മെല്ലവേ.
എന്നു കാണുമറിയില്ലയെങ്കിലും
ഹൃത്തിൽ നിന്റെ തേജോരൂപമെപ്പൊഴും.
വഴിയിലെങ്ങോ പിരിഞ്ഞു നാമെങ്കിലും
പാതയെങ്ങും നിൻ കാലടിപ്പാടുകൾ.
പരിഭവമഴയെത്രയോ പെയ്തുപോയ്;
പരിഭവമൊഴിയാ മിഴിപ്പൂക്കളും..!
ഭാവിയിലേക്ക് നീളും നയനങ്ങൾ
യാത്രികരിലുടക്കി നിന്നീടുമ്പോൾ
ഹാ, മുഖംമൂടിയില്ലാതെ കാണുവാ-
നാകുമോ പ്രിയസ്നേഹിതാ, നിൻ മുഖം?
No comments:
Post a Comment