ഗതികെട്ട കാലം വി-
ദൂരമല്ലെന്നോർത്തു
മുന്നോട്ടു പോക
നാമേവരും ധീരരായ്.
കൂട്ടായതാരൊക്കെ-
യുണ്ടെങ്കിലും ഭൂവി-
ലാരോഗ്യമില്ലെങ്കിൽ
വീഴാമപശ്രുതി.
പത്തുനാൾ ചെന്നാൽ
മടുത്തിടും, ചിന്തക-
ളോരോന്നു മെല്ലെ
മനസ്സിലേയ്ക്കെത്തിടും.
ചിന്തകൾ പെറ്റു പെ-
രുകവേ ചുറ്റിലു-
മുള്ളതിരുട്ടിലായ്
മാറിടും നിശ്ചയം.
അഴലക്ഷരങ്ങളിൽ
വിരിയുന്ന വരികളിൽ
വാക്കുകളേറ്റം തു-
രുമ്പിച്ചുവീഴവേ
ജീവിതസയാഹ്ന-
യാത്രകൾ നോവിൻ്റെ
തിരകളിൽ കടലുപ്പി-
ലേറ്റം കുതിരവേ,
കണ്ണുനീർച്ചാലായി
മാഞ്ഞകന്നീടുന്നു
മറുകരയെത്താതെ
ശാന്തമായ് നിത്യവും.