Thursday, August 14, 2014

(അ)സ്വാതന്ത്ര്യം!!

അമ്മേ...ഭാരതാംബേ,
കാണുന്നുവോ നീ
നിന്‍ മക്കളുടെ നെറികേടുകള്‍ 

ആഘോഷങ്ങളില്‍
മദിക്കുന്നിവര്‍
മദ്യവും മദിരാക്ഷിയും 
ചൂതാട്ടവുമായ് ..

സ്വര്‍ഗ്ഗഭൂമിയെന്നു
ചൊല്ലിയവര്‍ തന്നെ
സ്വര്‍ഗ്ഗം പണിയുവാന്‍ ,
അമ്മയെ കീറി മുറിക്കുന്നു .

ശിലയായ് മാറിയ 
മനസ്സുമായ് ,ജീവിതം
തള്ളിനീക്കുന്നു 
പട്ടിണി പാവങ്ങള്‍.

മഹാത്മാക്കള്‍ ജീവന്‍
ഹോമിച്ചു നേടിയ 
സ്വാതന്ത്ര്യം
അധികാര മോഹികള്‍
കാല്‍പ്പന്തു കളിക്കുന്നു.

കച്ചവട രാക്ഷ്ട്രീയം
തുടച്ചുനീക്കി
സാധരണക്കാരെ
രക്ഷിക്കൂ നിങ്ങള്‍..

കാവലും കനിവുമായി
കണ്ണ് ചിമ്മാതെ
ഞങ്ങളെ സംരക്ഷിക്കുന്ന
ധീര ജവാന്മാരേ..

ഈ കൈകളില്‍
ഞങ്ങള്‍ സുരക്ഷിതര്‍
വാനോളമുയരട്ടെ
ഭാരതാംബയുടെ കീര്ത്തി .
ഉറക്കെ ചൊല്ലീടാം
വന്ദേ മാതരം....




Wednesday, August 13, 2014

മധുരനൊമ്പരകാറ്റിനൊപ്പം

പച്ചപ്പ്‌ നിറഞ്ഞയീ കൊച്ചുഗ്രാമത്തില്‍
ചുറ്റിക്കളിക്കുന്ന ചെല്ലക്കാറ്റ്.
അക്കുതിക്കുത്തു കളിക്കുന്ന ബാല്യത്തില്‍
അപ്പൂപ്പന്‍താടിയായ് കുഞ്ഞിളം കാറ്റ്

വര്‍ണ്ണരാജി വിരിയിക്കും കൌമാരത്തില്‍
വികൃതി കാട്ടിയ പ്രണയകാറ്റ്.
പ്രണയത്തിന്‍ തംബുരു മീട്ടുന്ന യൌവനത്തില്‍
താളം പിടിക്കുന്ന മധുരകാറ്റ്.

വരണമാല്യം കഴുത്തിലണിഞ്ഞപ്പോള്‍
വലം വച്ചുവന്നൊരു സ്നേഹക്കാറ്റ്
കുഞ്ഞിളംമോണ കാട്ടി ചിരിക്കുന്ന
പൈതലിനെ തൊട്ടിലാട്ടുന്ന താരാട്ട് കാറ്റ്.

വാര്‍ദ്ധക്യം വന്നു ചുഴലിയായ് അടിക്കുമ്പോള്‍
സ്വാന്തന്മേകുന്ന ചന്ദനകാറ്റ്
രാവിന്റെ ശാന്തതയില്‍ നിദ്രയെ തലോടുവാന്‍
രാരീരം പാടുന്ന  കുളിര്‍ കാറ്റ്.

അന്ത്യ നിമിഷത്തില്‍ പുളിയന്‍  മാവിനെ
ചുറ്റി പിടിക്കുന്നു തെക്കന്‍ കാറ്റ് ..
അഭേദ്യമാം ബന്ധവുമായ് നമ്മോടൊപ്പം
നാമറിയാതെത്തുന്നു മധുരനൊമ്പരകാറ്റ്

അറിയാതെ വന്ന കാമുകന്‍

പേമാരിയോട് കൊടുങ്കാറ്റിനുള്ള
പ്രണയം പോലെയാണ്
അവന്റെ പ്രണയം..
സമ്മതം വാങ്ങാന്‍
കാത്തിരിക്കാതെ 
അവന്‍ എന്നെ പ്രണയിച്ചു.

സിരകളിലൂടെ 
പ്രണയത്തിന്റെ രക്തം
മെല്ലെ കുത്തി നിറച്ചു.
പുലര്‍കാല സ്വപ്നങ്ങളില്‍
ഞാനറിയാതെ എന്നിലേക്ക്
വിരുന്നിനെത്തി.

മെല്ലെ മെല്ലെ
ആ പ്രണയം സിരകളിലൂടെ 
ഒഴുകിയിറങ്ങി.

മൃദു ചുംബനങ്ങള്‍,
ദ്രിഡാലിംഗനമായപ്പോള്‍
ഭയത്തിന്റെ മുള്‍ച്ചെടികള്‍
എനിക്ക് ചുറ്റും വേലി കെട്ടി .

അവന്റെ സമീപനം 
ഭീകരമായപ്പോള്‍ 
കണ്ണീരും പ്രാര്‍ഥനയുമായ്‌  
ദൈവത്തിന് കാണിക്ക..

രക്ഷപെടണമെന്ന മോഹത്തില്‍
കീമോ പെണ്ണിന്റെ
അരികിലേക്കോടിയെങ്കിലും
സാന്ത്വന തലോടലില്‍
സമൃദ്ധമാം കാര്‍കൂന്തല്‍
വെറും ഓര്‍മ്മയായി .

തലയില്‍ തട്ടമിട്ടു
പുറത്തിറങ്ങിയപ്പോള്‍
ശോഷിച്ച ഉടലിനെ,
കൊത്തിവലിക്കുന്ന
സഹതാപ കണ്ണുകള്‍.

നിറവും മണവുമില്ലാത്ത
പൂക്കളാല്‍ കൊരുത്തൊരു 
മരണമാല്യം കൊണ്ട് 
വരുന്നുണ്ട് കാമുകന്‍
മടക്കയാത്രക്കിനി
നാളേറെയില്ലെന്നു
പതിയെ മൊഴിഞ്ഞു കൊണ്ട് ...




Sunday, August 10, 2014

കല്ലറയില്‍ നിന്നൊരു ആത്മാവ്

കണ്ണീരും പൂക്കളുമില്ലാതെ  
എന്റെ ഒന്നാം ചരമ വാര്‍ഷികം.
മത്സരിച്ചോടി കുറെ 
മാധ്യമ തമ്പുരാക്കള്‍
കിട്ടിയ വാര്‍ത്തയെ 
അപ്പാടെ വിഴുങ്ങുവാന്‍ 
നേരും നെറിയും എന്തെന്നറിയാതെ 
ആഘോഷമാക്കിയെന്‍
അന്ത്യ യാത്ര ...
പുതിയ ഇരയെ കിട്ടിയപ്പോള്‍ 
തഴഞ്ഞു തമ്പ്രാക്കളെന്‍ വാര്‍ത്തയെയും 
കീറിമുറിച്ച  ശരീരത്തിലും 
കേറി നീരങ്ങുന്നു 
സദാചാര പോലീസുകാര്‍ 
ഉറക്കം നഷ്ടപ്പെട്ട ചില 
പകല്‍  മാന്യന്മാര്‍  
ദുര്മാന്ത്രവാദികളെ
കൂട്ടുപിടിക്കുന്നു.
രാവിന്റെ ഏകാന്തതയില്‍ 
പാത്തും പതുങ്ങിയും 
എന്‍ കല്ലറയ്ക്ക് മുന്നില്‍ 
ആഭിചാര ക്രിയയുടെ
താലമൊരുക്കുന്നു
ചുംബനം കൊണ്ടെന്റെ 
മേനിയലങ്കരിച്ചവര്‍ 
ആണികള്‍ കൊണ്ടിന്നു
അഭിഷേകം നടത്തുന്നു.
എന്റെ ശവമഞ്ചത്തില്‍
എത്ര ക്രിയകള്‍ ചെയ്താലും 
എന്നിലെ അഗ്നിയില്‍ 
വെണ്ണീറാകും ദുഷ്ടജന്മങ്ങള്‍.
ഒരിക്കലും ഉണരാത്ത 
നിദ്രയെ പുല്‍കി 
കാമാന്ധന്‍മാരുടെ 
സ്പര്‍ശനമേല്‍ക്കാത്ത ലോകത്തേക്ക് 
മണ്ണിനെ പ്രണയിച്ചുറങ്ങട്ടെ ഇനി  ഞാന്‍





























































































































Saturday, August 9, 2014

കുറും കവിതകള്‍

മുളംതണ്ടുകളുടെ സംഗീതത്തില്‍ 
ലയിച്ചിരിക്കുന്ന ഇണക്കിളികള്‍ .

നൃത്തം വയ്ക്കുന്നു മഴത്തുള്ളികള്

ഏകാന്തതയുടെ തീരത്തെ
സ്വപ്ന തോണി .
ജാലകവാതിലിലൊരു പക്ഷി


കണ്ടതും കേട്ടതുമായ് 
തൊഴിലില്ലാ കമ്പനി
അപവാദ വ്യവസായം


കൂടൊഴിഞ്ഞ ചില്ല നോക്കി 
തേങ്ങുന്നൊരു കിളി .
പൊട്ടിപ്പോയ തംബുരു


എന്നെ കാണുമ്പോള്‍ നീ 
എന്തിനിത്ര വാചാലയാകുന്നു.
നദിയോട് തോണി


എത്ര മണമുള്ള പൂവെങ്കിലും 
ഇതള്‍ കൊഴിഞ്ഞാല്‍ ,
ചവറ്റു കൊട്ടയില്‍


തമ്മിലടിക്കുന്ന 
മേഘക്കുടങ്ങള്‍ .
തലപൊക്കുന്നു വെള്ളകുടകള്‍


വിങ്ങുന്ന ഹൃദയം 
കരയില്ലെന്ന് കണ്ണ്
ചിരിക്കുന്ന മുഖം


മഴയത്ത് ചാടുന്ന കുട്ടികള്‍ക്ക് 
പുത്തനുടുപ്പിട്ട സന്തോഷം.
അമ്മ മനസ്സില്‍ കാര്‍മേഘം


അമ്മയെ കരയിക്കും മക്കളേ
നിങ്ങളെ ഞാനും കരയിക്കും.
കോപിഷ്ടയായി പേമാരി


ത്രിസന്ധ്യാവേളയില്‍ 
വിറയാര്‍ന്ന ശബ്ദം.
കത്തുന്ന നിലവിളക്ക്


എത്ര കരയിച്ചാലും
നീയില്ലാതെ ഞാനില്ല
അടുക്കളയുടെ തേങ്ങല്‍


എന്റെ മേല്‍ പടം വരയ്ക്കുന്ന നിങ്ങള്‍ 
എന്റെ നിറവും മാറ്റുമോ? 
വിഷണ്ണയായി പുളിയിലക്കര മുണ്ട്


പിണങ്ങി നില്‍ക്കുന്നു 
കര്‍ക്കിടകം.
കസവു ചേലയുമായ്‌ ചിങ്ങം


അതിര്‍വരമ്പ് കെട്ടിയിട്ടും
പടര്‍ന്നു കയറുന്നു 
മനസ്സിലൊരു മുള്‍ചെടി


കാത്തുവച്ച സ്വപ്നങ്ങള്‍
ഒഴുകി നടക്കുന്നു. 
ദുരിതാശ്വാസ ക്യാമ്പ്‌


ഹൃദയാകാശത്തില്‍ 
കുഞ്ഞുനക്ഷത്രം.
ഓടക്കുഴല്‍ നാദം


ആടിതിമിര്‍ക്കുന്ന
പെരുമഴയിലും 
ചുട്ടുപൊള്ളുന്ന മനസ്സുകള്‍


കരിമ്പ്‌ തോട്ടത്തിലെ
കരിവീരന്‍
കൌമാരവികൃതികള്‍


പൂത്തു നില്‍ക്കുമീ 
സൌഹൃദ പാടത്ത്
നെല്ലെത്ര , പതിരെത്ര ?


നിഗൂഡ രഹസ്യങ്ങളുടെ 
കലവറ 
മനുഷ്യ മനസ്സ്


ഭൂതകാലത്തിന്റെ 
വസന്തമൊരുക്കി 
വരുമോ ഒരു പൂക്കാലം


മത്സരിച്ചു പൂക്കുന്നു 
മുക്കുറ്റിയും തുമ്പയും
ചിങ്ങപെണ്ണിനെ വരവേല്‍ക്കാന്‍


വിഷാദരാഗം മൂളി 
ജീവിതപഥം
തരിശു നിലങ്ങള്‍


മെഴുകുതുള്ളിപോലെ
ചില ജന്മങ്ങള്‍ 
കൊഴിയാറായ ഇല


വേടന്റെ വലയെന്നറിയാതെ
അരിമണി കൊത്തുന്ന 
കുഞ്ഞരിപ്രാവുകള്‍


സ്വപ്നവലയില്‍ 
കുരുങ്ങി കിടക്കുന്നു 
മക്കളുടെ ഭാവി


വയല്‍ വരമ്പില്‍ 
കാത്തിരിക്കുന്ന കിളികള്‍ .
നഷ്ട സ്വപ്‌നങ്ങള്‍













































































































കനൽവഴികൾ

ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലും  ഒറ്റപ്പെട്ടുപോയൊരുവളുടെ യാത്ര... പാതിവഴിയിൽ തേങ്ങിനിൽക്കുമ്പോൾ  മുറുമുറുക്കുന്ന നിഴൽക്കൂട്ടങ്ങൾ! കൂരിരുൾപ...