Wednesday, August 13, 2014

മധുരനൊമ്പരകാറ്റിനൊപ്പം

പച്ചപ്പ്‌ നിറഞ്ഞയീ കൊച്ചുഗ്രാമത്തില്‍
ചുറ്റിക്കളിക്കുന്ന ചെല്ലക്കാറ്റ്.
അക്കുതിക്കുത്തു കളിക്കുന്ന ബാല്യത്തില്‍
അപ്പൂപ്പന്‍താടിയായ് കുഞ്ഞിളം കാറ്റ്

വര്‍ണ്ണരാജി വിരിയിക്കും കൌമാരത്തില്‍
വികൃതി കാട്ടിയ പ്രണയകാറ്റ്.
പ്രണയത്തിന്‍ തംബുരു മീട്ടുന്ന യൌവനത്തില്‍
താളം പിടിക്കുന്ന മധുരകാറ്റ്.

വരണമാല്യം കഴുത്തിലണിഞ്ഞപ്പോള്‍
വലം വച്ചുവന്നൊരു സ്നേഹക്കാറ്റ്
കുഞ്ഞിളംമോണ കാട്ടി ചിരിക്കുന്ന
പൈതലിനെ തൊട്ടിലാട്ടുന്ന താരാട്ട് കാറ്റ്.

വാര്‍ദ്ധക്യം വന്നു ചുഴലിയായ് അടിക്കുമ്പോള്‍
സ്വാന്തന്മേകുന്ന ചന്ദനകാറ്റ്
രാവിന്റെ ശാന്തതയില്‍ നിദ്രയെ തലോടുവാന്‍
രാരീരം പാടുന്ന  കുളിര്‍ കാറ്റ്.

അന്ത്യ നിമിഷത്തില്‍ പുളിയന്‍  മാവിനെ
ചുറ്റി പിടിക്കുന്നു തെക്കന്‍ കാറ്റ് ..
അഭേദ്യമാം ബന്ധവുമായ് നമ്മോടൊപ്പം
നാമറിയാതെത്തുന്നു മധുരനൊമ്പരകാറ്റ്

2 comments:

കൊഴിഞ്ഞുവീഴും പൂക്കൾ

പെയ്തുതീരാത്ത മേഘക്കൂട്ടിലേ- യ്ക്കാഴ്ന്നിറങ്ങിയ നൊമ്പരശ്ശീലുകൾ  കാത്തിരിക്കുന്ന സ്വപ്നത്തേരിൽ  ദളങ്ങൾക്കൊഴിഞ്ഞ പൂക്കളായിടുന്നു. നിർത്താതെ പെ...