Saturday, August 16, 2014

പൊന്‍ ചിങ്ങം

പ്രഭാത സൂര്യന്റെ
പൊന്കിരണങ്ങളെറ്റ്
അവള്‍ വന്നു.

കുരവിയിട്ടാനയിക്കാന്‍
കുഞ്ഞിക്കുരുവികള്‍.
താലം പിടിക്കുന്ന
മുക്കുറ്റിയും തുമ്പയും.

സദ്യയൊരുക്കുന്ന
തെച്ചിയും മന്ദാരവും.
മധുരം വിളമ്പാന്‍
പൂത്തുമ്പി പെണ്ണ്.

ദശപുഷ്പങ്ങളുടെ
നിറച്ചാര്തുമായ്,
ഓരോ മനസ്സിലും ഇനി
ആര്‍പ്പുവിളിയുടെ
ഓണപൂക്കാലം.

No comments:

Post a Comment

മാധവം

  മാധവം ******** എന്തൊരു ചേലീപ്രകൃതിയെ കാണുവാ- നെന്തെല്ലാമെന്തെല്ലാം കാഴ്ചയെന്നോ! തൊടിയിലേക്കൊന്നങ്ങിറങ്ങിയാൽ കേട്ടിടാം  മധുരമാം കിളിനാദം പല...