Saturday, August 16, 2014

പൊന്‍ ചിങ്ങം

പ്രഭാത സൂര്യന്റെ
പൊന്കിരണങ്ങളെറ്റ്
അവള്‍ വന്നു.

കുരവിയിട്ടാനയിക്കാന്‍
കുഞ്ഞിക്കുരുവികള്‍.
താലം പിടിക്കുന്ന
മുക്കുറ്റിയും തുമ്പയും.

സദ്യയൊരുക്കുന്ന
തെച്ചിയും മന്ദാരവും.
മധുരം വിളമ്പാന്‍
പൂത്തുമ്പി പെണ്ണ്.

ദശപുഷ്പങ്ങളുടെ
നിറച്ചാര്തുമായ്,
ഓരോ മനസ്സിലും ഇനി
ആര്‍പ്പുവിളിയുടെ
ഓണപൂക്കാലം.

No comments:

Post a Comment

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...