Tuesday, August 19, 2014

ബൌദ്ധം


ജരാനരകള്‍ ബാധിച്ച 
ചിന്തകളുമായി
കല്ലും മുള്ളും നിറഞ്ഞ
പാതയിലൂടെ നടക്കുന്ന 
പ്രതീതിയാണ്
ഓരോ നിമിഷവും
വിശാലമായ 
ഈ ലോകം തരുന്നത്.

അരച്ചാണ്‍ വയറിന്റെ 
നിലവിളികളും
ആര്‍ഭാടങ്ങളുടെ 
സമഗ്രതയുമായ് ജീവിതം
ഹോമിക്കുന്നവരുടെയും 
പന്താടുന്നവരുടെയും
അറ്റമില്ലാത്ത രണ്ടു 
സമാന്തര രേഖകള്‍.

അസ്വസ്ഥതകളുടെ 

നിഴലുകലായ് ചുറ്റും 
പെരുകി തിമിര്‍ക്കുന്ന
അശാന്തമായ 
കാഴ്ചകളില്‍ നിന്നും
രാവിന്റെ തേങ്ങലുകളില്‍ 
നിന്നും ഉണ്ടാകുമോ 
ഒരു മോചനം.

ബുദ്ധാ,

അലൌകിക ശാന്തിയിലേക്ക് 
അടഞ്ഞു കിടക്കുന്ന 
നിന്റെ കണ്ണുകളിലേക്ക്
എന്റെ കണ്ണുകള്‍
കൂടി ചേര്‍ക്കുക.
വയ്യ ഇനി കാണുവാന്‍
ഏകാന്തതയും ദു:ഖവും നിറഞ്ഞ
ഈ വിഷാദ മുഖങ്ങള്‍.

No comments:

Post a Comment

കൊഴിഞ്ഞുവീഴും പൂക്കൾ

പെയ്തുതീരാത്ത മേഘക്കൂട്ടിലേ- യ്ക്കാഴ്ന്നിറങ്ങിയ നൊമ്പരശ്ശീലുകൾ  കാത്തിരിക്കുന്ന സ്വപ്നത്തേരിൽ  ദളങ്ങൾക്കൊഴിഞ്ഞ പൂക്കളായിടുന്നു. നിർത്താതെ പെ...