Thursday, June 23, 2016

വ്രണങ്ങൾ

ചങ്ങലയിട്ട്
താഴിട്ടു പൂട്ടിയ
ചില ഓർമ്മകൾ
വ്രണമായി മനസ്സിനെ
കാർന്നു തിന്നിട്ടും 

മദംപൊട്ടിയ ആനയെപ്പോലെ
ഭ്രാന്തു പിടിച്ചോടുന്നു
ഗതികെട്ട കാലം....



താളം തെറ്റുന്ന
കെടുജന്മങ്ങളെ
വിധിയുടെ പേരിൽ
നാട്കടത്തുമ്പോൾ...
തടയുവാനെത്തില്ല
സാന്ത്വനവുമായി
ഒരു ചെറുകാറ്റുപോലും.



വകതിരിവില്ലാത്ത
വികാരങ്ങൾക്കടിമപ്പെട്ട്
വിഭ്രാന്തിയുടെ
തേരിൽ  കയറിപ്പോകുമ്പോൾ
യാഥാർഥ്യത്തിന്റെ
കയ്പുനീർ കുടിച്ച്
ഒടുങ്ങുന്ന നരജന്മങ്ങൾക്കു
നൊട്ടിനുണയാൻ
മറ്റെന്തുണ്ട് ഓർമ്മകളുടെ
പൊട്ടിയൊലിയ്ക്കും
വ്രണങ്ങളല്ലാതെ....?

Thursday, June 16, 2016

ഒളിച്ചു വച്ചത്...

കാത്തിരിപ്പിന്നാഴങ്ങളില്‍ 
മോഹം കൊണ്ടൊരു കൂട്കൂട്ടി. കാറ്ററിയാതെ കടലറിയാതെ, 
പ്രണയമതില്‍ ഒളിച്ചു വെച്ചു.. പാത്തും പതുങ്ങിയും വന്നൊരു 
കുയില്‍പ്പെണ്ണ്‍ തക്കംനോക്കി പറന്നിറങ്ങി, കാത്തുവെച്ച ജീവതാളം 
തട്ടിയെടുത്തു കൊക്കിലാക്കി.. ആരും കാണാതപ്പുറത്തെ 
മാവിന്‍ തോപ്പില് കൊണ്ടു വച്ചു. പ്രാണനൊഴിഞ്ഞ മോഹക്കൂട് 
താഴെ വീണുടഞ്ഞു പോയി. കണ്ടു നിന്ന കാക്കകൂട്ടം 
വെക്കമവ കൈക്കലാക്കി തീറ്റ തേടി വന്നൊരു തത്തമ്മ 
കാര്യമെന്തെന്നോതി മെല്ലെ, ഉടഞ്ഞമോഹത്തെ കാട്ടി-
ക്കൊടുത്തവര്‍ കണ്ടതൊക്കെ ചൊല്ലി . ഒളിച്ചുവെക്കരുതൊരു നാളും,
സ്നേഹവും പ്രണയവും തിരിച്ചറിയാതിരുന്നാല്‍, 
പറിച്ചെടുക്കും പലരും. ആത്മാര്‍ത്ഥ സ്നേഹം ,
പാഴാകില്ലെന്നുപദേശം നല്‍കി, തന്‍പ്രാണനുള്ള തീറ്റകൊണ്ട്
പറന്നു പോയ് തത്തമ്മ.

Sunday, June 12, 2016

ഉണരുക,നീ....


കപടമീ ലോക-
മെങ്കിലു൦ പെണ്ണേ,
കരഞ്ഞുതീർക്കരുതേയീ 
പുണ്യ ജന്മ൦.
സ്ഥൈര്യത്തിൻ വാളേന്തി , 
പൊരുതി നേടുക 
വെല്ലുവിളിനിറഞ്ഞയീ ജീവിത൦.
സദയ൦ പൊറുക്കാൻ 
കഴിയണമെങ്കിലും
സഹനത്തിൻ
മൂർത്തിയാണെങ്കലും
വേട്ട മൃഗങ്ങൾ സസുഖ൦ വാഴുന്ന 
കലികാലമാ-
ണിതെന്നോർക്കുക.
നിന്നുള്ളിലെന്നും
കുടിയിരിപ്പുണ്ട്
പലവിധ ശക്തിതന്നുറവകൾ
സമയോചിതമായി 
പോരിനിറങ്ങണം
കാമക്കോമരങ്ങൾ 
തുള്ളുമീ ലോകത്തിൽ;
ഓർക്കുക...

Thursday, June 9, 2016

ചില ചിന്തകള്‍ മാത്രം !!

ജീവിതമൊരു നാടക-
മതിൽ തിമർത്താടുക;
തിരശ്ശീല വീഴുംവരെ...


കാട്ടുമൂലയിൽ
കാറ്റുവിതച്ച വിത്തിന്
കാടു കാവൽ


അതിവേഗമോടും 
കാലചക്രത്തിൻ പിന്നിൽ
കിതയ്ക്കുന്ന നോവുകൾ.


കൺതടങ്ങളിൽ
കൂടുകൂട്ടിയ നോവുകൾ
മുട്ടയിട്ടു വിരിയിച്ചത്
കൺമഷിനിറമുള്ള 
കുഞ്ഞുങ്ങൾ.......!


എന്നിൽ ഭാവന വിരിയും
ഏകാന്തനിമിഷങ്ങളില്‍
എന്‍ തൂലികത്തുമ്പില്‍
നര്‍ത്തനമാടും
കാവ്യചാരുത നീ..

ഏകാന്തതയുടെ 
കയത്തിൽ
ഏകയാണു ഞാൻ....
മനസ്സാകു൦ തോണിയെ
ഓർമ്മളുടെ വടുക്കൾ വീണ
പങ്കായത്താൽ തുഴഞ്ഞ്
തീരം പുൽകട്ടെ....

ഞാൻതന്ന സ്നേഹപ്പൂക്കളെ-
യൊക്കെയും മൗനംകൊണ്ടു
പുതപ്പിച്ചെതെന്തേ നീ...?

വര്‍ണ്ണക്കുപ്പായമിട്ടു,
ചിത്രശലഭങ്ങള്‍..
തുറന്നിട്ട സ്കൂള്‍കവാടം.

നഗ്നയായ പുഴയി-
ലേക്ക്ഒലിച്ചിറങ്ങുന്നു മഴ;
നനഞ്ഞുണർന്ന കര.

എല്ലാ വഴികളുമടഞ്ഞ-
പ്പോളൊരുവഴി വന്ന് 
വാതിലിൽ മുട്ടി;
വെളിച്ചമാർന്ന വഴി......!

ഇലപ്പടർപ്പുകൾക്കപ്പുറം
കാടിൻെറ കാലുകൾക്കിടയിൽ
നിന്നും ഒരു പിറവിയുടെ സംഗീതം.

പടര്‍ന്നു കയറുവാന്‍
മരമില്ലമ്മേ,തരുമോ മാറില്‍
തളര്‍ന്നുറങ്ങീടുവാനിത്തിരി മണ്ണ് .
വള്ളിച്ചെടികള്‍!

നിലാമഴയില്‍ 
കിനാവ്‌ കാണുന്നു
അക്കരെയൊരു തോണി.

റംസാൻചന്ദ്രിക 
ഒളിചിന്നുന്നേര-
ത്തെന്നകതാരിൽ
നിറയുന്നൊരു 
സ്വർഗ്ഗീയ സുഗന്ധം.

കാറ്ററിഞ്ഞില്ല
കാടറിഞ്ഞില്ല;
ഞാൻമാത്രമറിഞ്ഞു,
മധുരിയ്ക്കുമാരഹസ്യം...!

ഉണങ്ങിക്കരിഞ്ഞ
ഒറ്റമരച്ചില്ലയിൽ 
തലയിട്ടടിച്ചു ചത്ത- 
കിളികളുടെ രോദന൦ കേട്ട ഭൂമി 
ഒറ്റമരത്തെ തൻെറ 
മാറിൽ നിന്നു അടർത്തി മാറ്റി.
പാപക്കറ വീണു ഉണങ്ങിയ
പാടുകളാൽ പാണ്ടു പിടിച്ചു
വികൃതമായ ഒറ്റമര൦
ശോകഭാര൦ താങ്ങാനാവാതെ
പാതാളത്തിലേക്കു ആണ്ടു പോയി ..


രോദനം

ഉണങ്ങിക്കരിഞ്ഞ
ഒറ്റമരച്ചില്ലയിൽ 
തലയിട്ടടിച്ചു ചത്ത- 
കിളികളുടെ രോദന൦ കേട്ട ഭൂമി 
ഒറ്റമരത്തെ തൻെറ 
മാറിൽ നിന്നു അടർത്തി മാറ്റി.
പാപക്കറ വീണു ഉണങ്ങിയ
പാടുകളാൽ പാണ്ടു പിടിച്ചു
വികൃതമായ ഒറ്റമര൦
ശോകഭാര൦ താങ്ങാനാവാതെ
പാതാളത്തിലേക്കു ആണ്ടു പോയി ..

Monday, May 23, 2016

മനസ്സിലെ ചില ചിന്തകള്‍ മാത്രം !!

എന്റെ മൌനം വായിക്കാന്‍
നിനക്കാവുമെങ്കില്‍,നിന്റെ 
വാചാലതയെ ഞാന്‍ പുണരാം....


വരണ്ട മനം
വിണ്ടുകീറിയ ഭൂമി
കാറൊഴിഞ്ഞ മാനം.


മധുവൂറും സ്വപ്ന-
ങ്ങൾക്കുമേലേ,യാഥാർഥ്യ-
ത്തിൻെറ കൈപ്പുനീർ.


സരസമാം നിൻവാക്കുകൾ
ഹൃദയവാടിയിൽ പൂക്കളായ്
വിരിഞ്ഞ് നറുമണമേകുന്നു .


നീയു൦ ഞാനു൦
വേർതിരിവു മാറ്റിയാൽ ...കാണാ൦ 
നമ്മൾക്കെന്നു൦ ചന്ദ്ര നിലാവ് !!


അറിഞ്ഞതിൽ കൂടുതൽ 
അറിയുവാനുള്ള ഓട്ടത്തിൽ 
അറിഞ്ഞവയെല്ലാ൦ വിസ്മരിച്ചീടാമോ?


അടര്‍ന്നുവീണ
സ്വപ്നത്തിന്‍ കവിളില്‍
കണ്ണുനീര്‍ നനവ്‌!


അഗ്നിയായ് ജ്വലിച്ചയെൻ സ്നേഹ൦ 
ചാരമാക്കി നീയകന്നു പോയിട്ടു൦ 
പ്രതീക്ഷയുടെ കല്പ്പടവുകളിൽ 
കാത്തിരിപ്പൂ നിനക്കായി മാത്ര൦ !!


അന്നീമനം,സ്നേഹ-
ത്തിന്നുറവ,എന്നാലിന്നത്:
ഉറച്ചതാമൊരു ഉപ്പു പാറ...


കുന്നുകൂടുന്ന സമ്പത്ത്
ഞെരിഞ്ഞമരുന്ന ബന്ധങ്ങൾ;
വിരസമാർന്ന ജീവിതം.


ഓരോ മരണവും തുടർ
വാചകങ്ങളില്ലാത്ത പൂർണ്ണ-
വിരാമമാണ്;ജീവിതകഥയുടെ.

ദൈവമേ,ഇവരെന്തിനാ-
ണിങ്ങനെചിരിക്കുന്നത്;
ചുമരിലുംകടലാസിലും.!?

സ്വപ്നങ്ങളില്ലാത്ത മനസ്സ് 
എത്ര വിരസം;നക്ഷത്രങ്ങ-
ളില്ലാത്ത ആകാശം പോലെ..!

ചിരിക്കുന്ന കണ്ണു-
കളിലൂടെ ഒഴുകുന്നുണ്ട്
ആരുംകാണാത്ത ഒരു പുഴ.

കൊടികൊണ്ടോ
കോടികൊണ്ടോ
കിട്ടുമോ മനസ്സുഖം.?

കണ്ണഞ്ചിപ്പിക്കുന്ന
കാഴ്ചപ്പുറങ്ങൾക്കപ്പുറം
സത്യം എത്ര പ്രോജ്ജ്വലം.!

കനിവുപൂക്കുന്നപാടങ്ങളിലെ
വറ്റിപ്പോയനീർച്ചാലുകളുടെ
നിശ്ശബ്ദ തേങ്ങലുകൾ....!

മരംകത്തുംചൂടിൽ
പാറപോലും വെന്തു;
മാറൊട്ടിയ നദികൾ.

അന്ധകാരം മൂടിയ മനസ്സിലൂടെ
ഇഴഞ്ഞുനീങ്ങുംനിഴൽരൂപത്തിന്
എങ്ങനെ വന്നു നിൻഛായ...!?


പെണ്ണുടൽ 
മനുഷ്യത്വമാണ്;
സമൂഹം മൃഗീയവും.



പരാജിതൻെറ വിജയം
മരണത്തിൻെറ കരങ്ങളിലൂടെ;
അന്തിമവിജയം....!

പരാജിതൻെറ വിജയം
മരണത്തിൻെറ കരങ്ങളിലൂടെ;
അന്തിമവിജയം....!

വെറുമൊരു കൽവിള-
ക്കാമെന്നിൽനിൻകൂപ്പു-
കൈകളാൽ നിറയുന്നു പുണ്യം.

കവിഞ്ഞൊഴുകുംപുഴ പോൽ
മിഴികളിൽ നിറഞ്ഞു നില്ക്കുന്നു
മനസ്സിൻ വിതുമ്പലുകൾ.
നിലയില്ലാക്കയത്തിൽ വീണപോൽ ...
പതറി നില്ക്കുന്നു
പാതിവെന്ത ജീവിതം !

കാത്തിരിപ്പിന്നാഴങ്ങളിൽനിന്നും
ഒരു മുത്ത്....!
പോറലേല്പിക്കാതെ നെഞ്ചിൻ-
കൂട്ടിലെടുത്തുവച്ചപ്പോൾ
വീശിയ കാറ്റിന്, സ്വർഗ്ഗത്തിൻെറ
മണമായിരുന്നു....!

വേണ്ടുന്നപോലു-
പയോഗിച്ചീടിൽ
പാഴാകില്ലൊന്നു-
മേയീ
 യുലകിൽ!!

കത്തി വേഷമുള്ളിലിട്ടവർ 
ആടിത്തിമിർക്കുന്നു 
മോഹിനി രൂപികളായി !!


.കിതച്ചും കുതിച്ചും
യുഗങ്ങളിലൂടെ
തലമുറകളെ പോറ്റുവാൻ
പ്രകൃതിയ്ക്കു തുണയാവാം.

പ്രാർഥനാനിരതമായ
ശരീരവും
മനസ്സും
അല്പം മുൻകരുതലും...
അതുതന്നെ ആദ്യം വേണ്ടത്.










Wednesday, March 30, 2016

പുഴയുടെ രോദനം

ജീവിതത്തിന്റെ താളം തെറ്റവേ,
തന്നെ സ്നേഹിച്ച്
താലോലിച്ച് മറഞ്ഞുപോയവരെ
പുഴ ഓർത്തു.....


തന്നിലേയ്ക്കു വലിച്ചെറിഞ്ഞ
മാലിന്യങ്ങളുടെ
ദുർഗന്ധവും പേറി

നേർത്തു പോയ പുഴ

 അവളുടെ മാറില്‍ 
കാട്ടുപുല്ലും പൊന്തയും..

ഒടുക്കം....
ഒരു അടയാളവും 
ബാക്കിവെക്കാതെ
അപ്രത്യക്ഷമായി....

തിരയും തീരവും

തിരയേകും
ചുംബനനിറവിൽ
തീരംകൊള്ളും
നിർവൃതിയുടെ ആഴം
കടലോളം....!
നിരന്തരം പകർന്നു കിട്ടുന്ന
ആ നിർവൃതിയുടെ
അനിർവ്വചനീയ നിമിഷങ്ങളാവണം
വീണ്ടും വീണ്ടും
തിരിച്ചുവരാനുള്ള ഊർജ്ജം
തിരയ്ക്കു
സമ്മാനിക്കുന്നത്.

സ്നേഹം കൊടുത്തും നുകർന്നും
നമുക്കും ഊർജ്ജദായകരാവാം

ചില ചിന്തകള്‍...ചെറിയ വരികളിലൂടെ..

ഇണങ്ങിയതിൽ കൂടുതൽ
പിണങ്ങിയിട്ടും എന്തേ
നിന്നോടിത്ര സ്നേഹം..!


കണ്ണീർക്കടലിൽനിന്നു-
ദിക്കുന്നൊരുസൂര്യൻ;
പ്രതീക്ഷ കൈവിടാതെ.


നിഴലിനെന്തൊരഴകാ 
നിലാവുതൂവിയ മേട്ടിൽ; 
നീലരാവേ നീയും...!


ആകാശമേ,നീയൊരു
കുളിർമഴയായ് പെയ്തിറങ്ങി,
എരിയുമീഭൂമിയ്ക്കുവരമാവുക.


നിറസ്നേഹത്തിൻറെ മഹാ- 
സാഗരംതന്നെയാണ് ഓരോ 
കുഞ്ഞരുവിയും ലക്ഷ്യമിടുന്നത്.


അടർന്നുവീണ
സ്വപ്നത്തിൻ കവിളിൽ
കണ്ണുനീർനനവ്.


ചുരുട്ടിവെച്ച പായ-
ക്കുള്ളിൽ കൺമിഴിക്കുന്നു
അന്ധവിശ്വാസങ്ങൾ....!


കാതങ്ങളെത്രോ അകലെ
നാം, എങ്കിലും,സ്നേഹപ്പൊൻ-
വെയിൽപ്രഭയാൽ
ആത്മാവിൽ വസന്തം
ആവാഹിച്ചു വരുത്തുവോർ.


ആകാശത്തോളം ഉയർന്ന
സ്വപ്നങ്ങളായാലും വേരുകൾ
മണ്ണിൽ തന്നെ വേണം


ഉള്ളില്‍ കരഞ്ഞാലും കണ്ണു-
കളിൽ കരുതും പുഞ്ചിരി;
സ്നേഹോപഹാരം........


നിലാവ് നോക്കി
രണ്ടു മിഴിപ്പക്ഷികള്‍.
ഏകാന്തതീരം


രാത്രിയുടെ അന്ത്യയാമം
നിശ്ശബ്ദതയുടെ വാതിൽ
പതുക്കെ തുറന്ന് പുലരിയുടെ
വരവിനായി കാത്തിരുന്നു;
വരും,വരാതിരിക്കില്ല.......


അരുണോദയം കിഴക്ക്
കൺമുന്നിലൊരു നക്ഷത്ര-
ത്തിളക്കം;കുളുർക്കും മനം.


പലവിധ ലഹരിയിൽ
മദിച്ചും രസിച്ചും 
പുളകംകൊള്ളുന്നവരേ,
വിശപ്പിൻപിടിയിൽ
പുളയുന്നോർതൻ
അഴലറിയാമോ,
അന്നത്തിൻ-
വിലയറിയാമോ?


എന്നിലൂടെ
ഒരു പുഴയൊഴുകുന്നുണ്ട്;
കൊടിയ വേനലിലും
വറ്റാത്ത,എൻ-
കരകളെ തഴുകിത്തലോടി
ഉർവ്വരമാക്കുന്ന,
നീയെന്ന പുഴ.....!


കടലോള൦ സ്നേഹമുള്ളിലുണ്ടെന്കിലു൦ 
കടുകോള൦ പോലു൦ കാട്ടാതിരുന്നാൽ 
കരിഞ്ഞുണങ്ങും മാനസ വാടികൾ .


എൻ കിനാച്ചില്ലയിൽ
മയങ്ങും നിലാപ്പക്ഷീ,വസന്ത
മെത്തി, ഉണരുക നീ .


ചിറകൊടിഞ്ഞ പക്ഷി ഞാനെ-
ങ്കിലും പറക്കാമീ വാനിലിനിയും
നിൻതുണതൻ ബലത്താൽ.


എൻറെ സ്വപ്നങ്ങൾ
എന്നോടൊപ്പം ഒടു
ങ്ങുന്നു

ഹ്രസ്വമീ ജീവിതം,ഇയ്യാമ്പാറ്റ.


അടിമയും ഉടമയുമില്ലാതെ
ഇമ്പമോടെ വാണാൽ,
കുടുംബമൊരു പൂങ്കാവനം.


പടർന്നുമുറ്റിയ മുന്തിരിത്തോപ്പിൽ
നുഴഞ്ഞുകയറുന്നൊരു പാവൽ;
മരച്ചില്ലയിലൊരു തത്തമ്മ.


ഒറ്റപ്പെടലിൻെറ ചില്ലയിൽ
തേങ്ങുന്നുണ്ട് ഒരൊറ്റമൈന;
നനയുമോർമ്മകൾ.


നേർത്തൊരു
മൗനത്തിനപ്പുറം,
അലിവൂറുന്ന
നന്മതൻതീരത്ത് ,
ഒരു ചെറുകാറ്റിൻ

പുഞ്ചിരിത്തുമ്പത്ത്,
നമ്മുടെ ഹൃദയങ്ങൾ
പിണയുന്നനേരത്തൊഴുകി-
വരും നറുമണമീയാകാശം
നിറയെ പടർന്നു നിറയട്ടെ..
..

ദുരിതമീ പാത


കൈപ്പും മധുരവുമെത്ര
കിടക്കുന്നു നമ്മുടെ വഴികളിൽ...
ജീവിതയാത്ര ദുർഭരം.
പാത്തും പതുങ്ങിയും 
കഴുകന്മാർ.......
ചതുപ്പുനോക്കിനടക്കും
ഉളുപ്പുകെട്ട ജന്മങ്ങൾ വേറെ...
ഒരുനോട്ടം പിഴച്ചാൽ
ഒരു കാൽ വഴുതിയാൽ
എല്ലാം തരിപ്പണം....നിഷ്ഫലം.
വരൂ...സ്നേഹച്ചൂടുള്ള
കരുതൽപ്പിടികളിൽ
പിടിമുറുക്കി തളരാതെ
പതറാതെ,തുടങ്ങാമീ-
ജീവിതയാത്ര....

കനൽവഴികൾ

ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലും  ഒറ്റപ്പെട്ടുപോയൊരുവളുടെ യാത്ര... പാതിവഴിയിൽ തേങ്ങിനിൽക്കുമ്പോൾ  മുറുമുറുക്കുന്ന നിഴൽക്കൂട്ടങ്ങൾ! കൂരിരുൾപ...