Sunday, July 3, 2016

കുറും കവിതകള്‍

പിച്ച വെക്കുന്നു 
മോഹങ്ങൾ,നാട്ടുപച്ച-
ത്തണലു പറ്റി.


നിശയവൾ അണിഞ്ഞൊരുങ്ങി
മൂക്കുത്തിയായി മിന്നാമിനുങ്ങ്;
രാപ്പാടിതൻ വിദൂരമാം സ്വരം.


മുറ്റത്തെ ചെമ്പില്‍
പുഴുങ്ങിയ നെല്ലിന്‍ മണം.
പാറ്റിപ്പെറുക്കിയ ഓര്‍മ്മകള്‍


അന്യന്‍റെ അന്നത്തിൽ 
കയ്യിട്ടു വാരുന്നോർ ഓര്‍ക്കുമോ ...
അവനവന്‍റെ പാത്രത്തിനു 
കാവലാൾ ഇല്ലെന്ന സത്യ൦!!


ഇലച്ചാർത്തുകളെ
തലോടിവരുംകാറ്റ്;കുളിരി-
ന്നലകളിലൊരു പൂത്തുമ്പി.


പൊഴിഞ്ഞ പൂവി ന് സാന്ത്വന-
വുമായി കുസൃതിക്കാറ്റ്;പൊഴി-
യാൻ വെമ്പുന്ന മേഘങ്ങൾ.


മേഘരൂപനേ,കാലമെത്ര
കാത്തിരുന്നു നിനക്കായ്;നീയോ 
അറിഞ്ഞില്ലെൻ പ്രണയം....!


മഴത്തുള്ളികളുടെ കിന്നാര൦ കേട്ടിട്ടോ 
കള്ളക്കാറ്റിന്റ്റെ തലോടലേറ്റിട്ടോ 
ഈ പനിനീർപ്പൂവുകൾക്കിത്ര നാണ൦ !!


ഇള൦ കാറ്റിൻ താളത്തിനൊത്ത്
നർത്തനമാടുന്ന മുള൦കാടുകൾ;
ഒളിച്ചു കളിക്കുന്ന ചന്ദ്രലേഖ .


മനസ്സിന്നുമ്മറക്കോലാ-
യിൽ നിനക്കായി മാത്ര൦
തെളിയുന്നുണ്ടൊരു കെടാവിളക്ക്.


അറിവിൻ മഹാസമുദ്രം
അതിനൊരുകോണിൽ ഒരു ചെറുവഞ്ചിയുമായി മനുഷ്യന്‍

ഈ ലോകമിങ്ങിനെ മുന്നോട്ടു 
പോകുകിൽ പിറവിയേകാൻ 
മടിച്ചിടും..ഗർഭപാത്രം!


ആത്മരോദനങ്ങൾ തളർത്തു-
മ്പോഴും ആത്മവിശ്വാസം 
നയിപ്പൂ മുൻപോട്ട്...
പാതിവഴിയിൽ ഉപേക്ഷിച്ച് 
പോയവരും തുണയ്ക്കെത്താമീ
ജീവിതവീഥിയിൽ....!


ഇഴഞ്ഞു നീങ്ങും ജീവിതം;
പണ്ടു കുടിച്ചകൈപ്പുനീർ
കാലുകൾക്കു 
ബലമായ്


അറിവിൻ മഹാസമുദ്രം
അതിനൊരുകോണിൽ ഒരു 
ചെറുവഞ്ചിയുമായി മനുഷ്യന്‍


പുഴയറിഞ്ഞിട്ടും
മഴയറിഞ്ഞില്ല;
മാനത്തിൻ നോവ്.


നഷ്ടങ്ങളുടെ കൂടാരത്തിൽ
ചുരുണ്ടു റങ്ങുംസ്വപ്നങ്ങൾ;
ചിറകരിയപ്പെട്ട പ്രതീക്ഷകൾ.


നീലാകാശം പച്ചിലപ്പടർപ്പിനെ
ഉമ്മവെച്ച അന്നാണ് പ്രണയം
തൂമഴയായ് പെയ്തിറങ്ങിയത്.


വറ്റിയ ഉറവകൾക്കുമേൽ
മഴയുടെ തീർഥസ്പർശം;
ഒഴുക്കിൻെറ സംഗീതം.









No comments:

Post a Comment

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...