Wednesday, July 13, 2016

കുറു മൊഴികള്‍

ഓര്‍മ്മകളെ
തഴുകിയുണര്‍ത്തി
അപ്പൂപ്പന്‍താടി


ചന്ദനക്കുറിയുമായിവരുന്ന 
കർക്കിടകകാറ്റിനോട് 
രാമായണം തിരക്കുന്നു;
എവിടെ മുത്തശ്ശി. ?


ആകാശമണം
ഒഴുകി വരുന്നു
നിശബ്ദരാത്രി


പുതുമഴപോൽ 
ചൊരിയും നിൻചിരി-
മഴതൻ താളലയത്തിൽ,
മീട്ടട്ടെ ഞാനിന്നെൻ 
ഹൃദയതംബുരു.


എത്തി നോക്കുന്ന
മാനത്തുകണ്ണികള്‍.
പൂത്തയാകാശം!


പൂത്ത ചെമ്പകച്ചോട്ടിൽ
മഴത്തുള്ളിക്കിലുക്ക൦ കേട്ട്
നിന്നോർമ്മകളിൽ മുഴുകുമ്പോൾ.... 
ആകാശം തൊട്ടുവരുന്ന 
തെക്കൻക്കാറ്റിനെന്തിത്ര മൗനം!


നീർ മിഴികൾ 
കടലാഴങ്ങളിലേക്ക്
കറുത്ത മാന൦.


അഭിനവ ബന്ധങ്ങൾ:
അഭിനയബന്ധങ്ങൾ;
ഉള്ളു തൊടാത്തവ.
ഉണ്മയില്ലാത്തവ !!


പിച്ചവെയ്ക്കുന്നു 
മോഹങ്ങൾ,
നാട്ടുപച്ചത്തണലുപറ്റി.


ചന്ദനക്കുറി തൊട്ട്
രാമായണക്കാറ്റ്.
മുത്തശ്ശിയെവിടെ


അകതാരിലിന്നും
പടുതിരിപോല്‍ കത്തുന്നു
അഴലേറെ നല്‍കിയ നിന്‍ രൂപം

പുതുമഴയില്‍ കിളിര്‍ത്ത പ്രണയം
തേന്മഴയായി പെയ്തുതോര്‍ന്നപ്പോള്‍
കണ്ണീര്‍ മഴയില്‍ കുളിക്കുന്നു ജീവിതം







No comments:

Post a Comment

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...