Sunday, October 9, 2016

നിറച്ചാര്‍ത്ത്

പീലി വിരിച്ചാടിയ
പ്രണയത്തിൻ മേലെ
മേഘതുണ്ടുകൾ പെയ്തിറങ്ങി.
നാണത്താൽ മിഴികൾ
പൂട്ടിയപ്പോൾ വാന൦
മഴവില്ലിൻ അഴകാൽ
ചിത്ര൦ വരച്ചു.
ഇള൦ വെയിൽ തേടി പ്പറന്നോരാ
പൂത്തുമ്പി പൂവിനു ചുറ്റും
നൃത്തം വെച്ചു ....
പൊൻ വെയിൽ പൂക്കൾ 
കസവുടയാടകൾ തീർത്തു.
ചിറകു വിടർത്തിയാ 
ഇണക്കിളികൾ ..
ചിൽ ചിൽ പാടിയൊരാ 
അണ്ണാറക്കണ്ണനു൦
ആമോദത്താൽ 
നർത്തനമാടിയപ്പോൾ
പ്രകൃതിയൊരുക്കിയ 
പ്രണയ വസന്തത്താൽ 
മനസ്സുകൾ വൃന്ദാവനമായപ്പോൾ
പുഷ്പിണിയായ മേഘപ്പെണ്ണ്
താഴേക്കിറങ്ങി..
ആകാശവെൺകാമരത്തിനു
കീഴിൽ,ഭൂമിയിൽ 
സ്വർഗ്ഗ൦ വിരുന്നു വന്നു...!

2 comments:

കനൽവഴികൾ

ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലും  ഒറ്റപ്പെട്ടുപോയൊരുവളുടെ യാത്ര... പാതിവഴിയിൽ തേങ്ങിനിൽക്കുമ്പോൾ  മുറുമുറുക്കുന്ന നിഴൽക്കൂട്ടങ്ങൾ! കൂരിരുൾപ...