Wednesday, October 20, 2021

മാരിയും വ്യാധിയും

മാരി താണ്ഡവമാടിത്തിമർക്കവേ

മാനുഷരെല്ലാരും കണ്ണീരിലായ്!

റോഡുകളൊക്കെയും തോടുകളായി,

ആധിയും വ്യാധിയും നാട്ടിലേറി!


കെട്ടിയുയർത്തിയ സ്വപ്നങ്ങളൊക്കെയും

മഴവെള്ളപ്പാച്ചിലിലൊലിച്ചുപോകേ,

ബാക്കിയായ് നെഞ്ചകം പൊട്ടുന്ന രോദനം,

ഉള്ളം നടുങ്ങുന്ന കാഴ്ചകളും!


സ്വാർത്ഥരാം മാനവർതൻ ദുഷ്പ്രവൃത്തിയാൽ 

പ്രകൃതിയെവിടെയും കോപിക്കയായ്.

ആത്മധൈര്യം തെല്ലും കൈവിടാതെ 

നമുക്കൂഴിയെ കാത്തിടാനൊത്തുചേരാം.


തെറ്റുകൾക്കൊക്കെയും കൂട്ടായ് നമുക്കിനി-

ച്ചെയ്തിടാം പ്രായശ്ചിത്തങ്ങളെല്ലാം.

മാരിയും വ്യാധിയും കോപിക്കാതെപ്പൊഴും

ഞങ്ങളെ കാക്കണേ, പ്രകൃതീശ്വരീ!



No comments:

Post a Comment

കൊഴിഞ്ഞുവീഴും പൂക്കൾ

പെയ്തുതീരാത്ത മേഘക്കൂട്ടിലേ- യ്ക്കാഴ്ന്നിറങ്ങിയ നൊമ്പരശ്ശീലുകൾ  കാത്തിരിക്കുന്ന സ്വപ്നത്തേരിൽ  ദളങ്ങൾക്കൊഴിഞ്ഞ പൂക്കളായിടുന്നു. നിർത്താതെ പെ...