ശരണാലയങ്ങളിൽ തെളിയുന്ന നിലവിള-
ക്കതിദീപ്തമായ് വിളങ്ങീടുന്നേരം
വീട്ടിലെ മെഴുകുതിരികൾ ദൂരേയ്ക്കെറിഞ്ഞവർ
നാളെ വിലപിയ്ക്കാമതിദീനമായ്!
അനുനിമിഷമുരുകിയൊലിയ്ക്കുമത്തിരിയുടെ
നാളത്തിൽ തെളിയും പ്രപഞ്ചസത്യം!
"ഇന്നു ഞാൻ നാളെ നീ, ഇന്നു ഞാൻ നാളെ നീ"-
യെന്ന യഥാർത്ഥ്യം സ്ഫുരിക്കും തത്വം!
എത്ര നാം ദൂരെ വലിച്ചെറിഞ്ഞീടിലും
വീണ്ടും മുളപൊട്ടുമാവാത്സല്യം!
പശ്ചാത്താപത്താൽ വിവശരായ് നാം പിന്നെ
ലക്ഷ്യമില്ലാതെയിരുളുതാണ്ടും.
ജീവിതത്തിന്നന്ത്യനാളുകൾ നമ്മളെ
കാത്തിരിപ്പൂ ശരണാലയത്തിൽ!
മണ്ണിൽ വിതച്ചതേ നാം കൊയ്യൂവെന്നുള്ള
ചൊല്ലു നാമാരും മറന്നുകൂടാ.
No comments:
Post a Comment