Saturday, April 5, 2014

കുറും കവിതകള്‍

കല്ലും മുള്ളും നിറഞ്ഞതെങ്കിലും
വിദൂരമല്ല 
സത്യത്തിലേക്കുള്ള പാത

ഇരു ഹൃദയങ്ങളെ
ഒന്നിപ്പിക്കുന്നു
ഒരുതരി പൊന്ന്

ജീവിതസായാഹ്നം
ആശങ്ക
വൃദ്ധസദനം

മനസ്സില്‍ നിറയ്ക്കും
മധുരം
കലാലയ കാലം

അന്യരുടെ ദയ 
ദുര്‍ബലം 
ജീവിതം

തോളിലെ സഞ്ചി 
നിറയുന്ന അറിവ് 
പുസ്തകം

ഹൃദയ ചെപ്പിലെ
നീരുറവ
കണ്ണീര്‍

കൊടുങ്കാറ്റിനെക്കാള്‍ 
ഭയാനകം 
ദുഷിച്ച നാവ്.

പുതുമഴയില്‍ പൂവിട്ട പ്രണയം
പെരുമഴ വന്നപ്പോള്‍ 
ഒലിച്ചുപോയീ...

ഓട്ടുവിളക്കിന്റെ 
തിരിയില്‍ തെളിയുന്ന 
പഴമയുടെ സുഗന്ധം

ശാന്തമായൊഴുകുന്ന പുഴ
നഞ്ചു കലക്കുന്ന 
ദ്രോഹികള്‍


ഇരുട്ട് നിറഞ്ഞ മനസ്സില്‍ ,
നിഴലുകള്‍ പോലെ 
സത്യങ്ങള്‍ .

1 comment:

യാത്ര

  ഇരുളലകൾ വീണൊരെന്നോർമ്മകളിലിന്നലെ ചെറുതുള വീഴ്ത്തിയകന്ന കാറ്റ് പറയാൻ മറന്നുവോ വല്ലതും? കേവലം ചൂളമിട്ടോർമ്മപ്പെടുത്തൽ മാത്രം! വെള്ളിവെളിച്ചത...