Saturday, April 5, 2014

കുറും കവിതകള്‍

കനവില്‍ വിരിയുന്ന
വാടാമലര്‍
പ്രണയം

കണ്ണുനീര്‍ 
മറച്ച് 
മഴത്തുള്ളികള്‍ 

മുല്ലമൊട്ടില്‍
വിരിയുന്ന മോഹം 
പൂത്താലി

ഹൃദയവാടിയില്‍ 
നാണപ്പൂക്കള്‍
കുസൃതി പുഞ്ചിരി

കണ്ണീരില്‍ കുതിര്‍ന്ന 
വെള്ളപ്പൂക്കള്‍ 
മരണത്തിന്റെ ഗന്ധം

പാറ്റി പെറുക്കിയ
പതിരുകള്‍
കൊത്തി പെറുക്കുന്നു

കരയുന്ന കുഞ്ഞ്
ചിരിക്കുന്നു 
കിലുക്കാംപെട്ടി


ഉപേക്ഷിക്കപ്പെട്ട 
കിളിക്കൂട്‌
ഉണക്കച്ചില്ല

മിന്നാമിന്നി വെട്ടവുമായ്‌ 
ഞൊണ്ടി വരുന്നു 
ചാട്ടവാറിന്റെ വേദനയില്‍

മാനം നോക്കി 
കഥ ചൊല്ലുന്നു
ഒക്കത്തൊരു കുഞ്ഞ്

ഓളം വെട്ടുന്ന ലഹരി 
ആക്ഷേപഹാസ്യ മായ്
അകത്തളം

കുഞ്ഞുവാവയെ നോക്കി 
പനിക്കൂര്‍ക്കയില 
കള്ളച്ചിരിയോടെ


വസന്തത്തെ ഉണക്കാന്‍ 
വരവായ്
വെയില്‍ നാളം


തെക്കേപറമ്പില്‍ ഒരു
തെങ്ങിന്‍ തൈ
കണ്ണീര്‍ പൂക്കള്‍

എച്ചിലിലയ്ക്കു മുന്നില്‍
ദയനീയ മുഖം
വിശപ്പിന്റെ വിളി

No comments:

Post a Comment

കനൽവഴികൾ

ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലും  ഒറ്റപ്പെട്ടുപോയൊരുവളുടെ യാത്ര... പാതിവഴിയിൽ തേങ്ങിനിൽക്കുമ്പോൾ  മുറുമുറുക്കുന്ന നിഴൽക്കൂട്ടങ്ങൾ! കൂരിരുൾപ...