Tuesday, February 21, 2017

ചെറുകവിതകള്‍

ഹൃദയത്തിലേക്ക്
ഇറങ്ങിവരുന്നു നീലാകാശം;
അതിന്റെ എല്ലാ വിശാലതയോടെയും.
നിറവിന്റെ വെൺചാമരവും വീശി...!


നിൻ വീണക്കമ്പിതൻ
മൃദുമന്ത്രണത്താ-

ലെന്നകതാരിൽ
രാഗങ്ങൾ ചിറകടിപ്പൂ


എളിമയുടെ
തെളിമയാൽ
തിളങ്ങട്ടെ,ജീവിതം


തുളസിക്കതിരെന്റെ 
ഈറൻമുടിയിൽ ചുംബിക്കേ ,
ചന്ദനഗന്ധവുമായി 
 വന്നൊരു ഇള൦തെന്നലിനെ നോക്കി 
പുഞ്ചിരി തൂകുന്ന പൊന്നുഷസ്സ് !


പ്രണയിക്കാം 
ജീവിതത്തെ
ജീവിതമാകട്ടെ
നമ്മുടെ പ്രണയം‌!

കാത്തുനിൽക്കുന്നൊരു മൗനം,
വാചാലതയെ പ്രണയിച്ച്
സ്വപ്നതേരിൽ പറന്നുവന്നു 
മോഹങ്ങൾ പൂവണിയിക്കാൻ......


പൂഞ്ചിറകേറി ഒരു മോഹം
ആകാശനീലിമയുടെ സ്വച്ഛത-
യിലേക്ക് പറന്നിറങ്ങുന്നു;
ഉച്ചയിലേക്ക് വളരുന്ന സൂര്യൻ.


അച്ഛനാം പുസ്തകത്തിലെ
കവിതയാണമ്മ,

അതിലെ മിഴിവാർന്ന
വരികളിൽ തുടിക്കുന്നു ജീവിതം.


ഉറ്റ ചങ്ങാതിയെങ്കിലും
ഉടക്കിപ്പോയാല്‍
ഉടഞ്ഞ കണ്ണാടിയിലെ
മുഖം പോലെ ...

ചാഞ്ചാടിയുറങ്ങിയാ 
ഓർമ്മത്തൊട്ടിലിൽ, 
കാല൦ മായ്ക്കാത്ത 
കുഞ്ഞോർമ്മകൾ ....
താരാട്ടിനീണ൦ 
മൂളിയെത്തുന്നു
പിച്ചവെക്കുന്ന
ബാല്യത്തെപ്പോൽ ...


തെറ്റുകൾ ചെയ്യാത്ത മനുഷ്യരുണ്ടോ?
തെറ്റിദ്ധരിക്കാത്ത മനസ്സുകളുണ്ടോ?
ശരിയു൦ തെറ്റും തിരിച്ചറിയാൻ
കഴിയട്ടെ, അതു പ്രാവർത്തികമാക്കാനും.
ശുഭദിനാശംസകള്‍... കൂട്ടുകാരേ..


ആകാശം പെറ്റ്കൂട്ടിയ
മേഘക്കുഞ്ഞുങ്ങള്‍ക്കെന്തേ..
എന്റെ മിഴികളോടിത്ര പ്രണയം!

ചിറകു കുടഞ്ഞ്
മേഘപ്പറവകൾ .
പുഷ്പ്പിണിയായി ഭൂമി


കവിതയെഴുതുവാന്‍
അറിയില്ലയെങ്കിലും,
അറിയാതെ വരുന്നുള്ളില്‍
ചെറുവരികള്‍...
കണ്മുന്നില്‍ കാണുന്ന 
കാഴ്ച്ചകളൊക്കെയും,
തൂലികത്തുമ്പില്‍ എത്തിടുമ്പോള്‍ ..
ആരോ ആണെന്ന
തോന്നലിലിന്നു ഞാന്‍
നിങ്ങളിലൊരാളായി മാറിടുന്നു !!

2 comments:

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...