Tuesday, February 28, 2017

ചില ദുരാഗ്രഹങ്ങൾ


നെഞ്ചുകീറി വേദനിച്ചാലും
ഉലകം കേള്‍ക്കേ പൊട്ടിച്ചിരിക്കണം 
പേടിച്ചരണ്ടാലും ഒറ്റയാനെപ്പോലെ
ചിന്നം വിളിക്കണം.
കയ്പ്പുനീര്‍ കുടിക്കാന്‍ തന്നാലും
തേന്‍മധുരമെന്നു ഉറക്കെപ്പറയണം.
എണ്ണയില്ലാത്ത മണ്‍ചിരാതെങ്കിലും
മിഴികളുടെ തീക്ഷ്ണതയാല്‍
ജ്വലിച്ചുകത്തണം..
മൂര്‍ച്ചകൂട്ടിയ കത്തി
എളിയില്‍ത്തിരുകി രാപ്പകലില്ലാതെ
തലയുയര്‍ത്തിപ്പിടിച്ചു നടക്കണം .
കള്ളത്തരം ചെയ്യാനറിയില്ലെങ്കില്‍
ഏതെങ്കിലും രാഷ്ട്രീയക്കാരന്റെ
കാവലാളായി ഞെളിഞ്ഞു നടക്കണം..
തട്ടിച്ചു ജീവിക്കുന്നവനെ
വെട്ടിച്ചു തിന്നാനറിയണം..
ഒന്നുമേ അറിയില്ലെങ്കിലും
എല്ലാം അറിയമെന്നറിഞ്ഞു നടിക്കണം .
പാപഭാരങ്ങള്‍ ഇറക്കിവെക്കുവാന്‍,
ഭണ്ഡാരങ്ങളില്‍ നോട്ടുകെട്ടു നിറച്ചു
കേമനെന്നു ഭാവിക്കണം.
ഇത്രയെങ്കിലും, ചെയ്തു കഴിഞ്ഞ് ‍ ,
ജീവിക്കാതെ, ജീവിച്ചെന്നു വരുത്തിത്തീര്‍ത്ത്
വീമ്പുപറഞ്ഞ് വമ്പനായി മേവണം.

No comments:

Post a Comment

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...