Friday, March 10, 2017

ദുരിതപർവ്വം

കാലത്തിന്റെ ചിറകടിയൊച്ചയിൽ
അമർന്നുപോകുന്ന ചില നിശ്വാസങ്ങൾ
വേട്ടനായ്ക്കളുടെ പിടിയിൽനിന്നു൦
കുതിച്ചോടുന്ന കിതപ്പുകൾ
ചിലന്തിവലകൾ ഭേദിക്കാൻ 
വീർപ്പുമുട്ടുന്ന നെടുവീർപ്പുകൾ
ദാഹജലത്തിനായി നെട്ടോട്ടമോടുന്ന
വരണ്ടനാവുകൾ ..
പട്ടിണിയുടെ നീരാളിപ്പിടുത്തത്തിൽ
പിടയുന്ന തെരുവുകൾ..
മതിമറന്നുമദിച്ച കാഴ്ചകൾക്കു മുന്നിൽ
വിറങ്ങലിച്ചുനില്ക്കുന്ന സത്യങ്ങൾ
എവിടേക്കോടണ൦ ആശ്രയത്തിനായി
ആരുടെ മുന്നിൽ കൈകൂപ്പണ൦ അഭയത്തിനായി ...
അമ്മേ, ജനനി നിൻമാറു കീറിമുറിച്ച
ഈ പാപികളോടു പൊറുക്കില്ലേ ..
അറിവില്ലായ്മ കൊണ്ടു൦
അഹങ്കാരം കൊണ്ടു൦
നിന്നെ ചുട്ടുപൊള്ളിച്ചു
നിന്റെ ഹരിതാഭമാർന്ന
ഉടയാടകൾ ചാരത്തിൽ
 പൂഴ്ത്തിയ നരാധമൻമാരോടു
പൊറുക്കുവാൻ എന്തു
പ്രായശ്ചിത്തം ചെയ്യേണമിനി...
വരു൦ തലമുറയെക്കെങ്കിലു൦ രക്ഷിക്കാൻ
തണൽമരക്കീഴിൽ തല ചായ്ച്ചുറങ്ങാൻ
ശുദ്ധജല൦ കുടിച്ചു ദാഹശമനമേകാൻ
പ്രകൃതിയെ സ്നേഹിക്കാ൦......
പ്രകൃതി യോടൊത്തു ജീവിക്കാ൦ ...

2 comments:

  1. എല്ലാം കൈവിട്ടുപോയ നിലയിലായി..

    ReplyDelete
  2. അതെ.. മാറ്റം ഉണ്ടാവണം

    ReplyDelete

അരികിൽ വരൂ

  ഗാനം *****--- പ്രണയമായെന്നിൽ നീയലിയുമ്പോൾ കൃഷ്ണാ.... രാധയായ്, അറിയാതെ ഞാനാടുന്നുവോ?. സ്വരരാഗമായെന്നിൽ നീ നിറയുമ്പോൾ മീരയായ് ഞാൻ സ്വയം മാറു...