Saturday, March 18, 2017

നേര്‍ക്കാഴ്ച.

നന്മയോതിക്കൊടുത്തു തൻ മക്കളെ
ജീവനൂട്ടി വളർത്തുന്നു മാതാപിതാക്കൾ
പാറിനടക്കുന്നുശലഭങ്ങളായരുമകൾ കാണുന്നു സ്വപ്നങ്ങളെത്രയോ...
മതിമോഹനാലസ്യലഹരിയിൽ
പരിസരംപാടേ മറന്നുല്ലസിച്ചീടുന്നു. ശരിതെറ്റുകളൊട്ടും തിരിച്ചറിയില്ലിവർ
നല്ലവാക്കോതുകിൽ ശത്രുക്കളാവുന്നു
പിഴച്ചുപോകുന്ന പൈതങ്ങളെനോക്കി
തൻ വിധിയെപ്പഴിക്കുന്നു....മാതാപിതാക്കൾ,
ചുക്കിച്ചുളിഞ്ഞ മനസ്സുമായ്ജീവിപ്പവർ
രക്ഷകിട്ടാതിന്ന് നോവിനെപ്പുണരുന്നു....
ലോകം നരകമായ് കണ്ടുരസിക്കുവോർ
കൂപമണ്ഡൂകമായ് ജീവിതമൊടുക്കുന്നു. പാരിലെ നന്മകൾ തിരിച്ചറിയാത്തോരെ
നമ്മളിൽനിന്ന് നാം അകറ്റിനിർത്തീടേണം
ഭൂമിയെ സ്വർഗ്ഗമായ് തീർത്തീടുവാൻ ശലഭങ്ങളേ നിങ്ങൾ,
ചിറകറ്റുപോകാതെ ജാഗരൂകരായിടുക..!!

No comments:

Post a Comment

മാധവം

  മാധവം ******** എന്തൊരു ചേലീപ്രകൃതിയെ കാണുവാ- നെന്തെല്ലാമെന്തെല്ലാം കാഴ്ചയെന്നോ! തൊടിയിലേക്കൊന്നങ്ങിറങ്ങിയാൽ കേട്ടിടാം  മധുരമാം കിളിനാദം പല...