എഴുതാൻമറന്ന വരിയിലൂടെ നടന്നപ്പോഴാണവർ വീണ്ടും കണ്ടുമുട്ടിയത്
ഓർമ്മച്ചെപ്പിലെ മഞ്ചാടിമണികൾക്ക് പരിഭവകിലുക്കത്തിന്റെ താളമുണ്ടായിരുന്നു എന്നിൽ സൗഹൃദത്തിന്റെ ഇലകൾ തളിർത്തപ്പോൾ, അവനിൽ പ്രണയത്തിന്റെ മൊട്ടുകൾ കൂമ്പിതുടങ്ങി.
കൂട്ടിമുട്ടാത്ത സമാന്തരരേഖകൾപോലെ
അകലങ്ങളിലേക്ക് വഴിമാറിയവർ.
ഓർമ്മകൾക്ക് ചുളിവുണ്ടാക്കി, വെള്ളി വരകൾ പ്രത്യക്ഷപ്പെട്ടപ്പോൾ
മനസ്സിലെവിടെയോ മിന്നിമറഞ്ഞുതുളുമ്പിനിൽക്കുന്ന രണ്ടുമിഴികൾ
താളംതെറ്റിതുടങ്ങിയ ഹൃദയമിടിപ്പിലുംസാന്ത്വനമേകുന്ന നേർത്തൊരു സംഗീതമായി , ഇളംകാറ്റിൻ തലോടൽപോലെ,സായാഹ്നത്തിലെ ഏകാന്തതയിൽ,മഴവില്ലഴകായ് മിന്നിയതാരാവാം!
No comments:
Post a Comment