കൂണുകൾ പോലെ
മുളയ്ക്കുന്ന ബന്ധങ്ങള്‍
കൂടിവന്നാലതി-
നായുസ്സൊരുദിനം .
പുല്‍നാമ്പുപോലെ
കിളിര്‍ക്കുന്ന സൗഹൃദം
നല്ലൊരു വേനലില്‍
വാടിപ്പോയെന്നിടാം.
മാരിവില്ലിനു
മനോഹാരിതയേറെ,യെങ്കിലും
മാഞ്ഞുപോകുന്നു
നിമിഷങ്ങള്‍കൊണ്ട് .
മനസ്സിന്റെ പരിശുദ്ധി തെല്ലു-
മറിയാത്തവര്‍
മാഞ്ഞുപോയീടുന്നു
കാർമേഘമെന്നപോൽ.
സൗഹൃദമെല്ലാം
തണല്‍മരമാകുമ്പോള്‍ ആത്മ-
ശിഖരങ്ങളൊക്കെയും
വെട്ടുന്നു തിന്മതന്‍ കരങ്ങള്‍.
മഴുവിനേക്കാള്‍ മൂര്‍ച്ച-
യേറിയ നാവുകള്‍
മരണം കണക്കെങ്ങും
പിന്തുടര്‍ന്നീടിലും,
അര്‍ക്കനെപോലെയുദി-
ച്ചുയർന്നീടും സത്യവും നന്മയും
ഈ മണ്ണിലെപ്പൊഴും!
No comments:
Post a Comment