Monday, August 9, 2021

അന്യം

പണ്ടെന്റെ നാട്ടുവഴികളിലൂടെന്നും

ആടി വരുന്നൊരു കാളവണ്ടി!

കിങ്ങിണിയ്ക്കൊപ്പം, മണിനാദവും പിന്നെ,

വേഗതയ്ക്കായൊരു ചാട്ടവാറും!


കണ്ഠത്തിലേറ്റും നുകത്തിന്റെ ഭാരം

കിതപ്പായ് പുറത്തേക്കു ചാടീടുമ്പോൾ 

നിശ്ശബ്ദതേങ്ങലായ് മാറുന്നു, ജീവിത -

വിധിയെ പഴിക്കുന്നിതശ്രുവർഷം!


ജീവിതഭാരം ശിരസ്സിലേറ്റി ,താഴ്ച,

വീഴ്ച്ചയാൽ ഉള്ളകം പൊള്ളിടുമ്പോൾ 

രണ്ടറ്റം മുട്ടിക്കാനോടിക്കിതക്കുന്ന

നാം വണ്ടിക്കാളകൾ മാത്രമല്ലോ!


ചൊല്ലാതെവയ്യൊന്നുമെങ്കിലു,മൊരുക്കി-

ലെത്രമേൽ സുന്ദരമാനാട്ടുകാഴ്ചകൾ!

നഷ്ടങ്ങളാണെങ്ങും കൂട്ടത്തിലാഗ്രാമ-

ഭംഗിയുമന്യമായ് തീർന്നുവല്ലോ!

**************









No comments:

Post a Comment

റിയുണിയൻ

സ്വാഗതം, സ്വാഗതമീ വേളയിൽ ഏവർക്കും സ്വാഗതം സാഭിമാനം! ഓർമ്മകൾ പൂക്കും കലാലയത്തിൽ ഗുൽമോഹറിൻ്റെ ചെമ്പൂവുപോലെ ഏകരായ് ഈ സ്നേഹക്കൂടാരത്തിൽ അയവിറക്ക...