Wednesday, January 29, 2014

ഹൈക്കു കവിതകള്‍


ചേമ്പിലയില്‍ വീണ 
മഴത്തുള്ളികള്‍ പോലെ 
ഇന്നത്തെ സൗഹൃദം



ഭീരുക്കളുടെ ആവനാഴിയിലെ 

അവസാനത്തെ അമ്പ്
അപവാദം

പച്ച കുപ്പായമിട്ട് 

പ്രകൃതി 
കുളിരുന്ന മനസ്സ്

ആഴമറിയാതെ 

പുഴയിലിറങ്ങി 
മണല്‍കുഴിയില്‍ വീണു

പുറമേ  ചിരിക്കുന്നു 

അകമേ ഇറുമ്മുന്നു 
കരളില്‍ കുത്തുന്നു

കാറും കോളും 
കാറ്റിലുലയുന്നു 
മുക്കുവതോണി 

Thursday, January 23, 2014

കല്ലറയുടെ അവകാശി

ചതിയുടെ അഗാധഗര്‍ത്തത്തില്‍ നിന്നും 
ദുരന്തങ്ങളുടെ വിഷക്കാറ്റ് വീശി 
സ്വപ്നചിറകുമായ് പറന്നു വന്ന 
പകല്‍ പ്പക്ഷി ....
തെറ്റിദ്ധാരണയുടെ മാറാല പിടിച്ച 
മനസ്സുമായ് ,
നീ പറക്കുന്നതെങ്ങോട്ട്??
മരണം വന്നണയും മുന്‍പേ 
നീ എനിക്ക് കല്ലറ തീര്‍ത്തു .
അതിനുചുറ്റും ശവംതീനി
ചെടികള്‍ നട്ടു.
അവയിലെ പൂക്കള്‍ക്ക്
നീ കാണുന്ന നിറമെന്താണ്??
മരിക്കാത്ത എന്നെ, കൊല്ലാതെ കൊന്ന്,
നാല് ചുമരുകള്‍ക്കുള്ളില്‍ അടച്ചപ്പോള്‍ 
എനിക്കുവേണ്ടി രചിച്ച 
ചരമഗീതത്തിന്‍റെ ഈണമെന്താണ്??
ക്ലേശഭൂയിഷ്ഠമായ ജീവിതത്തില്‍ 
ചതിയുടെ വര്‍ണപ്പട്ടം പറത്തുന്ന നീ
തിരനോട്ടം നടത്തിയാല്‍ ,നിനക്ക് 
നഷ്ടപ്പെട്ടത്, നിന്റെ മനസ്സാക്ഷിയല്ലേ??
ആ കല്ലറയുടെ അവകാശിയും
നീ തന്നെ യല്ലേ ??
അര്‍പ്പിക്കാം.. നിനക്കായ്,
നന്മയുടെ ഒരുപിടി പൂക്കള്‍ ..
ആലപിക്കാം  നിനക്കായ് ,
സ്നേഹഗീതത്തിന്റെ ഈരടികള്‍ ..

Sunday, January 19, 2014

വിളിക്കാതെ എത്തുന്ന അതിഥി

കുറെ നാളായ് അവന്റെ നിഴല്‍  
എന്നെ വലം വയ്ക്കുന്ന പോലെ.. 
സായാഹ്ന്നത്തില്‍ ,
പുകച്ചുവച്ചിരിക്കുന്ന
കുന്തിരിക്കത്തിനും അവന്റെ ഗന്ധം.
കത്തിജ്വലിക്കുന്ന സ്മരണകളില്‍
ദുശ്ശകുനംപോലെയെത്തുന്നു അവന്‍ .
യമകിങ്കരന്മാരെ ഓര്‍മ്മിപ്പിക്കുന്ന 
രൗദ്ര പൈശാചിക ഭാവങ്ങള്‍ ,
രാത്രിയില്‍ ഉറക്കം കെടുത്തുന്ന 
കറുത്ത പക്ഷികള്‍, 
അവന്റെ വരവറിയിക്കും പോലെ 
ശ്വാനന്മ്മാരുടെ ഓരിയിടല്‍,
ശത്രുവെന്നോ മിത്രമെന്നോ 
ധനികനെന്നോ യാചകനെന്നോ 
വേര്‍തിരിവില്ലാതെ, ആളിപ്പടരാന്‍- 
വെമ്പുന്ന ചിതാഗ്ന്നിയായ്
നിത്യ നിദ്രയേകാന്‍  ..
വിളിക്കാതെയെത്തുന്നു
അതിഥിയവന്‍ ...





Friday, January 10, 2014

ജീവിത യാത്ര

സ്നേഹക്കടലിലെ തോണിക്കാരാ
കദനക്കടലില്‍ വീഴ്ത്തരുതേ..
പ്രിയതരമാമൊരു പാട്ടുപാടൂ
വിരഹഗാനമാകരുതേ...
.
നിന്‍ സ്വരമാധുരി ഇന്നെന്‍റെയുള്ളില്‍
തേന്മഴയായി പെയ്തീടുന്നു.
നിന്‍റെ അദൃശ്യാംഗുലികളെന്‍
ഹൃദയ വീണയില്‍ ശ്രുതിമീട്ടുന്നു..

പരിഭവ പിണക്കങ്ങള്‍ മറക്കാം
പരിപാവന ജീവിതം തുടരാം.
ക്ഷണികമീ ജീവിതയാത്രയിലെ
നീര്‍കുമിളകള്‍ മാത്രമല്ലേ നാം...

ഒരു നാളില്‍ നമ്മളെ തേടിയെത്തും
വിളിക്കാതെ എത്തുന്ന അതിഥിയവന്‍
പാഴാക്കാനിനി തെല്ലും നേരമില്ല,
പാഴ്വാക്കുകളിനി ചൊല്ലീടണ്ട.

ജീവിതത്തിന്‍റെ പൂമരചില്ലയില്‍
കളിചിരി കൊണ്ടൊരു കൂടുകൂട്ടാം
സ്നേഹത്തിന്‍റെ വസന്തമൊരുക്കി
ജീവിതയാത്ര സുഗമമാക്കാം...




Thursday, December 12, 2013

പ്രണയ നൊമ്പരം

പ്രണയത്തിന്‍ ചാമരം വീശിയപ്പോള്‍ ,
മിഴികളില്‍ വിരിഞ്ഞോരായിരം ദീപങ്ങള്‍ .
അലയുന്ന കാറ്റിന്റെ വികൃതികലേല്‍ക്കാതെ,
മിഴിപ്പീലി കൊണ്ട് മറച്ചു വെച്ചു.

സങ്കീര്‍ത്തനങ്ങള്‍ പാടിയ ചുണ്ടില്‍ ,
പ്രണയത്തിന്‍ ഈരടികള്‍ മൂളി നിന്നു.
മറ്റാരും കാണാതിരിക്കുവാന്‍ വേണ്ടി,
കരളിന്റെ ചെപ്പിലടച്ചു വെച്ചു .

എങ്ങു നിന്നോ വന്ന കള്ളി പൂങ്കുയില്‍ ,
മായാജാലം കാട്ടി കൊണ്ട്,
ഇമയടച്ചു തുറക്കും മുന്‍പേ ,
പ്രണയത്തെ കൊത്തി പറന്നു പോയി.

തേങ്ങുന്ന കരളിന്റെ നൊമ്പരം മറയ്ക്കുവാന്‍ ,
വദനത്തില്‍ വിരിയുന്നു പുഞ്ചിരി പൂവുകള്‍
വേദനയിലും മധു കിനിയുന്ന മോഹമായ് ,
മൌനത്തിലൊളിപ്പിച്ചു വയ്ക്കുമീ പ്രണയം.


Friday, December 6, 2013

കുടുംബ നാഥന്‍

കുടുംബത്തിനു വേണ്ടി പ്രയത്നിക്കുന്നവന്‍ .
പ്രാരബ്ധങ്ങള്‍  സ്വയം ഏറ്റെടുക്കുന്നവന്‍ ,
മാതാപിതാക്കളെയും ഭാര്യയെയും മക്കളെയും,
സ്നേഹ തണലില്‍ ,ഒരുപോലെ
കൊണ്ടുപോകാന്‍ പാടുപെടുന്നവന്‍ ..
കഷ്ടതയും ദു:ഖവും ഉള്ളിലൊതുക്കി,
പ്രസന്ന വദനായ് നില്‍ക്കുവതെവിടെയും,
വീടിന്റെ കെടാവിളക്കാണ്, സ്ത്രീയെങ്കില്‍ ,
വിളക്കിലൊഴിക്കുന്ന എണ്ണയല്ലേ അവന്‍ .
പകലന്തിയോളം പണി ചെയ്തു തളര്‍ന്നാലും,
പത്നിയുടെ പരിഭവം മാറ്റുന്നവന്‍ പുരുക്ഷന്‍ .
മകനായ്  പതിയായ് അച്ഛനായ് മുത്തശ്ശനായ്
ഒരു ജന്മം ജീവിക്കുന്നു സ്വഗേഹത്തിനായ്.
വീടിന്റെ നെടുംതൂണായ പുരുഷകേസരികളെ,
നമിക്കുന്നു നിങ്ങളെ സ്നേഹത്തിന്‍ പൂക്കളാല്‍ ....

Thursday, December 5, 2013

മധുര ഭാവന

മയങ്ങി കിടന്ന മനസ്സിനെ തൊട്ടുണര്‍ത്തി,
മലരായ് എന്നില്‍ സൌരഭം പരത്തി,
മധുരസ്മരണകളാല്‍ എന്നെ തലോടിയ,
മധുമതി നീയെന്റെ സ്വന്തമല്ലേ...

എന്റെ സൌഭാഗ്യ രാഗ സുഗന്ധം നീ,

എന്റെ ജീവ താള ലയവും നീ, 
തിന്മയുടെ പാഴിരുട്ടില്‍ വീണയെന്നില്‍ ,
നന്മ തന്‍ പ്രകാശം പകര്‍ന്നവളല്ലേ..

മധുരമൊരു ജീവിതം കനവില്‍ കണ്ടു,

മങ്ങാതെ മായാതെ മുന്നില്‍ നിന്നു,
നെറുകയില്‍ ചാര്‍ത്താന്‍ കരുതിയ കുങ്കുമം,
ഹൃദയരക്തത്തില്‍ അലിഞ്ഞു ചേര്‍ന്നു...

നിദ്രയെ പ്രണയിക്കും സ്വപ്നമായ് ,

ഇരവിലും തെളിയുന്ന നാളമായ് ,
പ്രാണന്‍ വെടിയും നേരം വരെയും, 
ഏക ദീപമായ് തെളിയും നീ...

Monday, December 2, 2013

വേര്‍പാട്

പോകുന്നു ഞാന്‍ നിന്റെ ശ്രീകോവിലില്‍ നിന്നും,
പോകുന്നു ദേവി സമയമായി
പോകുകയാണ് ഞാന്‍ ശില്പസ്വരൂപേ,
ഏകനായേതോ വിദൂരഭൂവില്‍ ...

ഇന്നലെ ഞാന്‍ നിന്റെ കോവിലിനുള്ളിലെ,
ചങ്ങല തൂവിളക്കേറ്റിനിന്നു
ഖിന്നത പൂണ്ടു കഴിഞ്ഞു ഞാനിന്നിതാ-
തെന്നലിന്‍ കൈയിലമര്‍ന്നീടുന്നു.

മറ്റൊരു ദേവനെ മാല ചാര്‍ത്തിക്കാന്‍ നീ,
ചുറ്റമ്പലത്തില്‍ എഴുന്നള്ളുമ്പോള്‍
പറ്റുകില്ല നിനക്കോര്‍ക്കുവാന്‍ പോലുമീ,
ഒറ്റക്കണയും തിരിനാളത്തെ....

അന്ത്യമായ് ദേവീ ,നിന്‍ പാദയുഗ്മങ്ങളില്‍
എന്തര്‍പ്പിക്കും..യാചകന്‍ ഞാന്‍
ദേവി നീ സ്വീകരിക്കുമോ.. എന്റെയീ-
കണ്ണുനീരും കുറെ കാട്ടുപൂവും...

Sunday, December 1, 2013

ആരെ പഴിക്കണം

തകന്ന തനുവിനു
തണലേകാ വന്നവ
തകത്തെറിഞ്ഞു 
അവരുടെ ജീവിതം
തക്കം പാത്തിരുന്നു 
അവ സഖിമാ
വെക്കം കൈകോത്തു 
നടന്നീടാൻ...
അവരുടെ കൌശലം കണ്ടു 
പകച്ചു,ഒരു മാത്ര-
അറിയാതെ ഉള്ളി 
ചിരിച്ചുപോയീ.
കണികപോലും ആത്മാത്ഥത
ഇല്ലാത്ത സ്നേഹിതർ,
അകന്നു പോകുന്നത്
തന്നെ ഉത്തമം.
സ്വാത്ഥതയേറിയ 
കൂട്ടുകാ നമ്മുടെ,
ആത്മാവിനെപോലും 
നഷ്ടപെടുത്തീടും.
സ്ത്രീ തന്നെ അവക്കു 
ശത്രുവായീടുമ്പോ .
ആരെ പഴിക്കണം 
നാം നാരിമാ ....
Top of Form



Saturday, November 30, 2013

യാത്രാരഥം

പ്രണയത്തിന്റെ ചിലമ്പണിഞ്ഞ
ഹൃത്തിനെ,വ്രണങ്ങള്‍ വന്ന് 
ആലിംഗനം ചെയ്തപ്പോള്‍
മോചനത്തിനു വേണ്ടി തുടിച്ച 
അവളുടെ വദനത്തിലെപ്പോഴും,
ശോകാര്‍ദ്രഭാവം നിഴലിച്ചിരുന്നു.
അഴകാര്‍ന്ന കവിള്‍ത്തടങ്ങളില്‍ 
ഊര്‍ന്നിറങ്ങിയ നീര്‍ത്തുള്ളികള്‍ ,
മഞ്ഞുകണം പോലെ തിളങ്ങി.
ആരോരുമറിയാത്ത മനോവ്യഥ,
മന്ദസ്മിതത്താല്‍ മറച്ചു.
ഏകാന്തതയാല്‍ ,വിഷാദത്തെ വരിച്ച്
കനലുകള്‍ എരിയുന്ന മനസ്സുമായ്,
അശ്രുവാല്‍ കാഴ്ച മങ്ങിയ കണ്ണുമായ്,
ജനലഴിയില്‍ പിടിച്ചവള്‍
വിദൂരതയിലേക്ക് നോക്കി നിന്നു.
അവള്‍ക്കായ് ഒരുക്കിയ യാത്രാരഥത്തിനായ്...

കനൽവഴികൾ

ചുറ്റുമുള്ള ആൾക്കൂട്ടത്തിനിടയിലും  ഒറ്റപ്പെട്ടുപോയൊരുവളുടെ യാത്ര... പാതിവഴിയിൽ തേങ്ങിനിൽക്കുമ്പോൾ  മുറുമുറുക്കുന്ന നിഴൽക്കൂട്ടങ്ങൾ! കൂരിരുൾപ...