Monday, November 28, 2016

"അയ്യപ്പ ഗീതം"



വൃശ്ചിക മാസം പിറന്നു 
ഭക്തിയാല്‍ മനസ്സു നിറഞ്ഞു
പൊന്നമ്പലവാസനെ കാണാനായി
വ്രതശുദ്ധിയാലെങ്ങും ശരണം വിളി
സ്വാമി ശരണം അയ്യപ്പാ..
ശരണം ശരണം അയ്യപ്പാ...
*
ഇണ്ടലെല്ലാമകറ്റിയടിയങ്ങളുടെ
അകതാരില്‍ ഭഗവാന്‍ വിളങ്ങീടണം
സ്വച്ഛമാം ചിന്തയാല്‍ മാനസത്തില്‍
ശരണ മന്ത്രങ്ങള്‍ മുഴങ്ങീടണം...
സ്വാമി ശരണം അയ്യപ്പാ..
ശരണം ശരണം അയ്യപ്പാ..
*
ഉച്ചത്തിലുയരുമാ 

ശരണം വിളികളാല്‍
ആനന്ദദായകമീ പ്രപഞ്ചം,
ഭക്തിയാലവിടുത്തെ സന്നിധി-
യിലെത്തുമടിയങ്ങള്‍ക്ക്‌
മുക്തിമാര്‍ഗ്ഗം തവ തിരുദര്‍ശനം ..
സ്വാമി ശരണം അയ്യപ്പാ..
ശരണം ശരണം അയ്യപ്പാ...

Monday, November 21, 2016

ചെറു വരികള്‍

വാടാത്ത ഓർമ്മകൾ
ചേർത്തുവെച്ച് 

ഒരു മാല കോർക്കാം,
ജീവിതം തുടിക്കുമൊരു നിറമാല.


മഞ്ഞണിപ്രഭാതത്തിലേക്ക്
പിച്ചവെച്ചെത്തുന്ന അർക്കകിരണങ്ങൾ;
കിളികളാരവം നിറയ്ക്കുന്നു ചുറ്റിലും
എത്ര സുന്ദരമീ പുലർക്കാലം..!!!


ഇരുട്ടിൻകട്ടിക്കരിമ്പടമിട്ട്
മൂടിയെന്നാകിലും,നിൻ
സൗഹൃദവെളിച്ചത്താൽ
തിളങ്ങീടുമെൻ വഴിത്താര....


വൃശ്ചികപ്പുലരിയുണർന്നു 
ഭക്തിയാൽ മനസ്സുകൾ നിറഞ്ഞു.
പൊന്നമ്പല വാസനെ കാണുവാനായി 
വ്രത ശുദ്ധിയാലെങ്ങും ശരണ൦ വിളി ...
സ്വാമി ശരണ൦ അയ്യപ്പാ ...
ശരണ൦ ശരണ൦ അയ്യപ്പാ ....


നോവുംമനസ്സിന്റെ
മൗനതീരങ്ങളിൽ ഏകാന്ത-
യായലയുന്നവരെ,
നിങ്ങൾതിരിച്ചറിയില്ല;
നിങ്ങളുടെ വിജയ നേത്രങ്ങളിൽ 
അവര്‍ എന്നും പരാജിതര്‍;
ഒരിക്കലും
തിരിച്ചറിയപ്പെടാത്തവര്‍.......


ഒന്നോർക്കുകിലെത്ര-
വിചിത്രമീ ജീവിതം;അതിൻ
പ്രഹേളികകളും.....!


മുല്ലപ്പൂവിൻ
മേനിയിൽ ഒട്ടിപ്പിടിച്ച്
പുഞ്ചിരിതൂവുന്ന 
മഞ്ഞുതുള്ളിയുടെ 
ആത്മനിർവൃതിയിലേക്ക്
പ്രഭാതകിരണങ്ങൾ
അലിഞ്ഞുചേർന്നു..
ഒരു പുതിയ സൂര്യോദയം.



വർഷങ്ങളിലൂടെ
നിൻസാനിദ്ധ്യമേകിയ
ആത്മനിർവൃതികൾ
അമ്മമനസ്സിൽ
ആനന്ദത്തുടിപ്പുകൾ
തീർക്കവേ,
നേരട്ടെ ഞാൻ:
സ്നേഹവാത്സല്യ
നിറവാർന്ന്
സുദീർഘമാമൊരു
ധന്യജീവിതമോമലേ..

അകക്കണ്ണിൻ കൃഷ്ണമണി-
ക്കോണിൽ ഒളിഞ്ഞു
തിളങ്ങുന്നുണ്ടൊരു
മധുരം കിനിയും നോവ്....!

നിൻ തൂലികയിൽ വിരിയുന്ന 
അക്ഷരപ്പൂക്കൾ കാൺകെ
മഞ്ഞുകണ൦ നുകരുന്ന 
പൂക്കളെപ്പോൽ 
കുളിരുന്നെന്മനം.....!!

നന്മക്കാവിൽപൂത്ത
സ്നേഹമരങ്ങളിൽ
ഒരിക്കലും വാടാത്തപൂവുകൾ;
പൂമ്പാറ്റകൾ ഉത്സവനിറവിൽ....
എങ്ങും പടരുന്ന പൂമണം.
നമുക്കും സ്നേഹവിരുന്നൂട്ടാം,

പ്രകൃതിയുടെ തുടിപ്പുകളെ
ആഘോഷമാക്കുകയാണ്
ഓരോ പുലരിയും.....
പുലരിയിൽ വിരിയുന്ന ജൈവിക
നിറവുകൾ ഭൂമിയുടെ പുളകങ്ങളാകുന്നു.
നന്മയുടെ പുതുവസന്തം തീർക്കാൻ
ഇനിയെത്ര പുലരികൾ....!

ഉഷസ്സു വന്നെന്നെ
തൊട്ടു വിളിച്ചപ്പോൾ
മിഴികളിൽ പൂത്തൊരായിര൦
വർണ്ണങ്ങൾ
നിറമുള്ള പൂക്കളാൽ 
എന്തൊരു മോഹന൦
മഞ്ഞുപുതച്ചയീ
ഹരിതാഭസുന്ദരി!



നിസ്സഹായതയുടെ
അഗാധ ഗർത്തത്തിലേക്ക്
അപ്രതീക്ഷിതമായി കടന്നുവരുന്ന
ആശയുടെ ഒരു കൈത്താങ്ങ്,
ഒരു സാന്ത്വനം.....
അതാവുക എന്നതാണ്
മാനുഷികതയുടെ പരമമായ തേട്ടം.
നാമോരോരുത്തർക്കും
ജീവിതത്തില്‍ എപ്പോഴെങ്കിലും
അത്തരം ഒരു നിയോഗത്തിലേക്ക്
ഉയരുവാൻ കഴിയട്ടെ...

തൂമഞ്ഞു പെയ്യുമീ
പുലർകാലത്തിൽ
കുളിരുമായ് വരും
കുഞ്ഞിളം കാറ്റേ,
എന്നരികിലൊരുവേള 
വന്നിരിക്കാമോ?
മുകരാം നമുക്കൊന്നായീ
മഞ്ഞു കണങ്ങളെ...

ഇടയ്ക കൊട്ടി പാടുമീ രാഗങ്ങള്‍
ഇടയ്ക്കെങ്കിലും താളംതെറ്റിയാല്‍..
ഇണങ്ങിയുള്ളിലലിഞ്ഞോരാ ദേവനും
ഇരിക്കപിണ്ഡം വെച്ച് പടിയിറക്കീടുമോ ?

ജന്മദിനാഘോഷത്തിന്റെ 
അവശിഷ്ടങ്ങൾ പുകച്ചുരുളായി
ശ്വാസം മുട്ടുന്ന കൈരളി

പതറി നില്‍ക്കുമ്പോള്‍ ,
പതിയെ തലോടുന്നു , 
സാന്ത്വനമായേതോ..
അജ്ഞാതകരങ്ങള്‍....
പതിയെപ്പതിയെ
പതറലെങ്ങോ ഓടിയകലുന്നു...

എന്‍ ജീവിത പാതയിലെ 
കെടാവിളക്കായെന്നും
നിന്‍ മിഴിദീപങ്ങള്‍!!

സതൃത്തിന്റെ പാതയിൽ 
നന്മയുടെ പൂക്കൾ 
വിരിയുന്ന സ്നേഹോദ്യാനമാവട്ടെ
നമ്മുടെ മനസ്സെന്നും...




Sunday, November 20, 2016

ഇരുട്ട് പൂക്കുന്നിടം

കാലത്തിന്റ്റെ വഴിത്താരകളിൽ വറ്റിവരണ്ട ചില നീർച്ചാലുകൾ .. മറ്റുള്ളവർക്കു വേണ്ടി ഹോമിക്കപ്പെടുന്ന ആരു൦ തിരിച്ചറിയാതെ പോകുന്ന ചില നര ജന്മങ്ങൾ! നിയമങ്ങളുടെ ആനുകൂല്യങ്ങൾ വളച്ചൊടിച്ച് നിരപരാധി അപരാധിയാകുമ്പോള്‍ ശരി തെറ്റുകൾ തിരിച്ചറിയാതെ പകച്ചു നിൽക്കുന്ന സമൂഹ൦ !
പിഴയ്ക്കുന്ന ചുവടുകളു൦ പഴിക്കുന്ന നാവുകളു൦ പരസ്പര പൂരകങ്ങളായി വിറളിപിടിച്ചാടുമ്പോള്‍ ശിഷ്ടകാല൦ ശൂന്യതയാൽ വലയപ്പെടുന്ന സായാഹ്നങ്ങൾ!
വിധിയുടെ വിളയാട്ടമെന്നു൦ കലികാലമെന്നു൦ പറഞ്ഞ് സ്വയ൦ തീർക്കുന്ന ഇരുട്ടറയിൽ വെള്ളിവെളിച്ചം സ്വപ്നംകണ്ടുറങ്ങുന്ന ആരാലു൦ അറിയപ്പെടാതെയു൦ ചില ജന്മങ്ങൾ!

ഇരുട്ട് പൂക്കുന്ന
പാതയില്‍
ഫണമുയര്‍ത്തിയാടുന്ന
കരിനാഗങ്ങള്‍

എന്തെന്നോ,ഏതെന്നോ
അറിയാതെ പകച്ചു നില്ക്കുന്ന കുട്ടിയെപ്പൊലെ ഓരോ മനസ്സുകളു൦ ഉറ്റുനൊക്കുന്നുവോ ഇന്നിന്റെ കാഴ്ചകൾ !



Wednesday, November 16, 2016

ഓര്‍മ്മകള്‍ പൂക്കുമ്പോള്‍

കാറ്റുലയ്ക്കും ചെമ്പക-
ച്ചോട്ടിലിന്നെന്റെ
ഓർമ്മകൾ പൂത്തനേരം
കാത്തിരുന്ന തോഴനെന്നുടെ
ചാരത്തണഞ്ഞല്ലോ.....
കാറ്റു മൂളിയ പാട്ടിന്നീണം
കേട്ടു വന്നൊരു പൂങ്കുയിൽ,
ഏറ്റു പാടിയെനിക്കായൊരു
മധുര സ്നേഹഗീതം....
കളങ്കമില്ലാത്തലോടലായൊരു
കിളിത്തൂവലൊന്നു പറന്നു വന്നു.
പ്രണയ സരോവര തീരമാം-
മനമൊരു സ്വപ്ന ലോകമായി.....
പെയ്തുതീരാത്ത മൌനമഴയെ
പുണരാന്കൊതിച്ചൊരു മാരിവില്ലായി
മാനസ ജാലക വാതില്‍ തുറന്നു
അരുമയാമോർമ്മകളിൽ
ആശകള്‍ വറ്റാതെ പൂത്തുനിന്നൂ
വെഞ്ചാമരം വീശും കുളിര്‍മ്മയായി,
സുഗന്ധം പരത്തുമോർമ്മയായി,
ഉള്ളിന്റെയുള്ളില്‍ പൂത്തുനില്പ്പൂ നീ,
വാടാതെ കൊഴിയാതെയെന്നുമെന്നും..!

Thursday, November 3, 2016

വിചാരണ

തെരുവ് നായ്ക്കള്‍ക്ക് എന്നും 
പ്രിയം ഇറച്ചിക്കഷണങ്ങളാണ്. 
പെണ്ണിന്റെ മാനം കടിച്ചു കീറുന്ന 
മനുഷ്യ മൃഗങ്ങളെ 
നാം ഏതു ഗണത്തില്‍,
ഏതു ഭാഷയിലാണ്
വിളിക്കേണ്ടത്.?
എന്തു ശിക്ഷയേകണം
അവര്‍ക്ക്
നിയമങ്ങളില്‍ നിന്നും
പാനം രക്ഷപെടുത്തുന്ന
അവര്‍ക്കായി ഇനി

 ജനകീയ കോടതി
വിധി നിര്‍ണ്ണയിക്കട്ടെ ...


തിമിരം

എന്തിനെയോ തിരയുന്നു എവിടെയോ മറയുന്നു കണ്ടതിനെ മറന്നിട്ട് കാണാത്തതിനായി ഉഴലുന്നു കിട്ടിയതു കളഞ്ഞിട്ട് കിട്ടാത്തതിനായോടുന്നു മനുഷൃനായി ജനിച്ചിട്ട് മൃഗമായി ജീവിക്കുന്നു മദം പൊട്ടിയോടുന്നു മതത്തിനായി മരിക്കാൻ.. മരണം വരിച്ചാലും നിണമൊഴുക്കാനെത്തുമാളുകൾ.... ഭരണം പിടിക്കാൻ രക്തസാക്ഷികൾ വേണം. ചാവേറുകളായി പടനയിച്ചവരുടെ പാവം കുടുംബങ്ങൾ പട്ടിണിയിലാകുന്നു. എന്തെന്നറിയാതെ എന്തിനെന്നറിയാതെ വിറളിപിടിച്ചോടി ഹോമിച്ചു തീർക്കുന്നു വിലപ്പെട്ട ജീവിതം! സ്വര്ഗ്ഗമീ ഭൂവില്‍ നരകം തീര്‍ക്കുവാന്‍ ഉടലെടുക്കുന്ന നരക- പിശാചുക്കളെ, തുരുത്തിയോടിക്കുവാന്‍ ഇനിയൊരവതാരം പിറവിയെടുക്കുമോ. ?

Thursday, October 27, 2016

ആവര്‍ത്തനം


ആവര്‍ത്തന വിരസതയുമായി
ആടിത്തിമിര്‍ക്കുന്ന അശാന്തികള്‍
നിരാസത്തിന്റെ ഇരുട്ടറയില്‍ 
ഉറങ്ങാതെ കിടക്കുമ്പോള്‍,
തുറന്നിട്ടും കാണാതെ പോകുന്നു
തിരിച്ചറിവിന്റെ വാതിലുകള്‍ .
അറിവില്ലായ്മയില്‍ നടനമാടി
നിഴലാട്ടം നടത്തുന്ന നോവുകള്‍
അവിവേകത്തിന്റെ ചിറകിട്ടടിച്ചു
അഗാധഗര്‍ത്തങ്ങളില്‍ വീഴുമ്പോള്‍
പൊട്ടി വീണ വളപ്പൊട്ടുകളില്‍ നിന്നും
ഇറ്റിറ്റു വീഴുന്ന നിണത്തുള്ളികള്‍
ശവംതീനിയുറുമ്പുകളുടെ
ഘോഷയാത്രയിലലിയുന്നു.
ആത്മാര്‍ത്ഥസ്നേഹത്തിന്റെ
വിശുദ്ധി നഷ്ടപ്പെട്ട ആത്മാക്കള്‍
തെറ്റിന്റെ ആവര്‍ത്തനവുമായി
കൂരിരുട്ടിലലയുമ്പോള്‍, വിഷാദ-
ദംശനമേറ്റു പിടയുന്ന രോദനങ്ങള്‍
കേള്‍ക്കാന്‍ മാത്രമാണോ,
പുതുപുലരികളുടെ പിറവികള്‍..?

Wednesday, October 26, 2016

ചെറു കവിതകള്‍

ഏകാന്ത മൌനമെന്‍
ചാരേയണഞ്ഞപ്പോള്‍, 
പൊന്‍ കിനാവിലൊരു 
തൂവല്‍ സ്പര്‍ശമായി ,
നീ മൂളിയോരാ 
ശ്രീരാഗമെന്നുടെ
ഹൃദയത്തിൻ തന്ത്രികൾ
മീട്ടിനില്പൂ.....


തിന്മയുടെ കരങ്ങൾ,
ചതിയുടെ അഗാധ
ഗർത്തത്തിലേക്ക്
നമ്മെ തള്ളിയിട്ടാലും
സത്യവും നന്മയും 
കൂടെയുണ്ടെങ്കിൽ
പൂർവാധികം ശക്തിയോടെ
നാം ഉയർത്തെഴുന്നേൽക്കും.


വെളിച്ചപ്പാടു പോലെ തുള്ളുന്നു,
വിറളിപിടിച്ചചിന്തകൾ...
വിളറി വെളുത്ത മനസ്സുകൾ
ശൂന്യതയാൽ‍ ഉഴറുന്നു....


ചൊടിയിൽ പൂത്തൊരാ
സിന്ദൂരച്ചെപ്പിലെ
ഒരുനുള്ളുകുങ്കുമം തിരു
നെറ്റിയിൽ ചാർത്താൻ ,
കസവു ഞൊറിഞ്ഞോരാ
പുടവയുമുടുത്തിന്നു
മഞ്ഞുതുള്ളി പോൽ
നിന്നിലലിയുമ്പോള്‍..
സ്വപ്ന വിഹായസ്സിലെ
ജീവിതത്തേരിൽ
പാറിപ്പറക്കുന്ന
മോഹപ്പക്ഷികളെപ്പോലെ
ഭൂമിയെ പുല്കാനെത്തുന്നു
പുലർ കാല ദേവൻ....


ഹിമത്തുള്ളികളാൽ
ഹാരാർപ്പിതമായ
ഹരിത മനോഹരിയെ

തലോടാനെത്തുന്ന
പ്രഭാതസൂര്യൻ .....
ആരിലലിയുമാ നീഹാരിക !

കരുണയേറു൦ മന൦
കദനമില്ലാ ചിന്ത
കരളിൽ ചിരിക്കണ൦
നന്മ തൻ പൂക്കൾ .
കനിവോടെ നാമെന്നു൦ 
സഹ ജീവികളെ കാണുകിൽ
ഒരുമയുടെ കുടക്കീഴിൽ
പെരുമയോടെ വാണീടാ൦..

കലിതുള്ളും 
രാഷ്ട്രീയപ്പോരിൽ
പൊലിഞ്ഞുതീരുന്ന 
കുടുംബനാഥന്മാർ,
കണ്ണുനീർ കുടിച്ചു 
വിശപ്പടക്കാൻ വിധിക്കപ്പെട്ട
തുണയില്ലാക്കുടുംബങ്ങളുടെ
ദീനരോദനം..
കണ്ണൂരിന്റെ 
കണ്ണീർ തോരില്ലേ?!

ചാറ്റൽമഴയിൽ തത്തിക്കളിക്കും
പൂമ്പാറ്റച്ചിറകുകൾക്ക് ഈറൻ
സന്ധ്യയുടെ തലോടൽ.......
പ്രണയാർദ്രമീ പൂങ്കാവനം...!

കരകളോട്
കിന്നാരംപറഞ്ഞാണ്
പുഴയുടെ നുണക്കുഴികൾ
ഇത്രേം വലുതായത്....!

കൊഴിഞ്ഞുവീണ ഇലകളുടെ
അഴുകിയ ഞെരമ്പുകളിലേക്ക്
വേരുകളാഴ്ത്തി
വളം വലിച്ചെടുത്ത്
തടിച്ചു കൊഴുക്കുന്ന
വൻമരങ്ങളും ഒരുനാൾ
മണ്ണിൽ ഒടുങ്ങിയമരും..

നിൻ പിൻവിളിയിലലിയുന്നു
എൻ പിണക്കങ്ങൾ;കാലരഥ-
മോടുവതെത്രവേഗമോമലേ!!!

മേഘമൊട്ടുകൾ വിരിഞ്ഞു,
ആകാശം പൂന്തോട്ടമായി;
മഴയുടെ സംഗീതം.......

കരയിച്ചിട്ടും
ചിരിതൂവിനില്പ്പൂ മനം;
മറവിയുടെ കൈത്താങ്ങ്.

വീട്ടിലെ മെഴുകുതിരി
വലിച്ചെറിഞ്ഞവർ
വിലപിക്കും നാളെ
വ്യദ്ധസദനങ്ങളിൽ തെളിയും
നിലവിളക്കുകൾ കാണുമ്പോൾ!
ഉരുകിയൊലിച്ചാ തിരിയുടെ
നാളങ്ങളിൽ കാണാം:
'ഇന്നു ഞാൻ നാളെ നീ...'
പറിച്ചെറിഞ്ഞാലും
മുള പൊട്ടി വരും
ആ സ്നേഹ വാത്സല്ല്യ
നാമ്പുകൾ ഒരുനാൾ നമ്മെ.
പശ്ചാത്താപ വിവശരായ്
തേടിവരും അന്നു നാം:
ഇരുൾവഴികളിലുഴറി നടന്നീടും
.....

ഹ്യദയം പൂത്ത 
മഞ്ചാടി മണികൾ 
പ്രണയച്ചെപ്പ്!

ചാറ്റൽമഴയിൽ തത്തിക്കളിക്കും
പൂമ്പാറ്റച്ചിറകുകൾക്ക് ഈറൻ
സന്ധ്യയുടെ തലോടൽ.......
പ്രണയാർദ്രമീ പൂങ്കാവനം...!

കരകളോട് 
കിന്നാരംപറഞ്ഞാണ്
പുഴയുടെ നുണക്കുഴികൾ
ഇത്രേം വലുതായത്....!

ക്ലാവ് പിടിക്കാത്ത ഓർമ്മകളെ 
വികൃതമാക്കുന്നു 
'മാറാലകെട്ടുന്ന ചിലന്തി'കൾ.


Sunday, October 23, 2016

അമ്മയ്ക്കൊരു താരാട്ട്


എത്രയോ താരാട്ട് പാടിയെനിക്കായി മാറോടു ചേര്‍ത്തുറങ്ങാതെയിരുന്നമ്മ, പതിവായി സ്നേഹാമൃതൂട്ടിയ നിനക്കായി പകരം നല്‍കുവാനെന്‍ കൈകളിലെന്തമ്മേ..
അകലെയിവിടെ ഞാന്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ അകതാരിലെവിടെയോ താലോലം പാടുന്നു ഹൃത്തിലോരൂഞ്ഞാലു കെട്ടിയെന്നമ്മയ്ക്കായ് മൂളീടട്ടെ ഞാനൊരു താരാട്ടുപാട്ട്.
എന്‍ മടിത്തട്ടില്‍ ചാഞ്ഞുറങ്ങും നിന്റെ വാര്‍മുടി മാടിയൊതിക്കിയാ നെറ്റിയില്‍ മെല്ലെത്തലോടി,ഉമ്മവെയ്ക്കുവാൻ എന്‍ നെഞ്ചകം കോരിത്തരിക്കുന്നു...
ജനനീ നീയെന്‍ ജീവധാരയില്‍ ഒഴുകി വറ്റാത്ത സ്നേഹപ്പുഴയായി, തളര്‍ന്നു വീഴുമീ സായംസന്ധ്യയില്‍ പകര്‍ന്നു നല്‍കുവാന്‍ പകരമില്ലമ്മേ..
മൗന രാഗത്തില്‍ ഉച്ചത്തില്‍ ചൊല്ലാം നിനക്കുമാത്രം കേള്‍ക്കാനീ താരാട്ടുപാട്ട് എവിടെയാണെങ്കിലും സ്നേഹമന്ത്രത്താല്‍ കനവിലും കരളിലും നിറയുമീ രാഗം..

Sunday, October 16, 2016

തുലാപ്പെണ്ണ്‍



കുളിർ തെന്നലുമായവൾ കുണുങ്ങിയെത്തി
പേമാരിയായിതിമിർത്തു പെയ്യാൻ ..
കിന്നാര൦ ചൊല്ലു൦ ശാന്തയായവൾ
പിന്നെ,
അനുസരണക്കേടുമായി നെട്ടോട്ടമോടിക്കു൦ ..
പതിനേഴിലെത്തിയ തരുണിയായവൾ
പടവാളെടുക്കുന്ന ഭദ്രയുമാണവൾ .
ചന്ന൦ പിന്ന൦ കളിപ്പിച്ചു നടന്നാലു൦
ക്ഷിതിയെ പ്രണയിക്കു൦ സുന്ദരി പ്പെണ്നവൾ !
ലാസ്യ രസ താണ്ഡവ ഭാവത്താൽ
വിസ്മയിപ്പിക്കു൦ തുലാപ്പെണ്ണവൾ !

പറയാൻ മറന്ന വരികൾ

  പറയാൻ മറന്ന വരികൾ  ++++++++++++++++++ എത്ര നാളായി കാണുന്നു നിന്നെ ഞാ- നത്ര നാളും പറയാൻ മറന്നുപോയ്. ഇത്രനേരം നിനച്ചു ഞാനെങ്കിലും വ്യർത്ഥമാവ...