Wednesday, February 26, 2014

ശുദ്ധികലശം

ഘോരമാം തമസ്സിനെ
വകഞ്ഞുമാറ്റി വരുന്ന 
ചന്ദ്രനിലാവ് പോലെ ,
വിടര്ന്നുവരുന്ന പൂവിന്റെ 
സുഗന്ധം പോലെ,
മുളംതണ്ടിലൂടെ ഒഴുകുന്ന 
കളഗീതം പോലെ ,
പുല്‍ക്കൊടിയെ പുല്‍കുന്ന 
മഞ്ഞുതുള്ളി പോലെ ,
മണല്‍ത്തരികളെ തഴുകുന്ന 
തിരമാല പോലെ ,
ജീവിതത്തില്‍  നിറയട്ടെ  
നന്മയും മൂല്യവും..
സത്യവും ധര്‍മ്മവും 
കൂട്ടായ് നില്‍ക്കുമ്പോള്‍ ,
മര്‍ത്യനില്‍ ഉണരും
സ്നേഹത്തിന്‍ പൊന്‍ നാളം.





5 comments:

കൊഴിഞ്ഞുവീഴും പൂക്കൾ

പെയ്തുതീരാത്ത മേഘക്കൂട്ടിലേ- യ്ക്കാഴ്ന്നിറങ്ങിയ നൊമ്പരശ്ശീലുകൾ  കാത്തിരിക്കുന്ന സ്വപ്നത്തേരിൽ  ദളങ്ങൾക്കൊഴിഞ്ഞ പൂക്കളായിടുന്നു. നിർത്താതെ പെ...