Wednesday, February 26, 2014

ശുദ്ധികലശം

ഘോരമാം തമസ്സിനെ
വകഞ്ഞുമാറ്റി വരുന്ന 
ചന്ദ്രനിലാവ് പോലെ ,
വിടര്ന്നുവരുന്ന പൂവിന്റെ 
സുഗന്ധം പോലെ,
മുളംതണ്ടിലൂടെ ഒഴുകുന്ന 
കളഗീതം പോലെ ,
പുല്‍ക്കൊടിയെ പുല്‍കുന്ന 
മഞ്ഞുതുള്ളി പോലെ ,
മണല്‍ത്തരികളെ തഴുകുന്ന 
തിരമാല പോലെ ,
ജീവിതത്തില്‍  നിറയട്ടെ  
നന്മയും മൂല്യവും..
സത്യവും ധര്‍മ്മവും 
കൂട്ടായ് നില്‍ക്കുമ്പോള്‍ ,
മര്‍ത്യനില്‍ ഉണരും
സ്നേഹത്തിന്‍ പൊന്‍ നാളം.





5 comments:

റിയുണിയൻ

സ്വാഗതം, സ്വാഗതമീ വേളയിൽ ഏവർക്കും സ്വാഗതം സാഭിമാനം! ഓർമ്മകൾ പൂക്കും കലാലയത്തിൽ ഗുൽമോഹറിൻ്റെ ചെമ്പൂവുപോലെ ഏകരായ് ഈ സ്നേഹക്കൂടാരത്തിൽ അയവിറക്ക...