Thursday, October 7, 2021

തപം

ചാറ്റല്‍മഴയിലൂടെ  ഒഴുകിയെത്തിയ 

മണ്ണിന്‍ഗന്ധത്തില്‍ ഉന്മാദമായ മനസ്സ്, 

കാട്ടരുവിയുടെ ലാസ്യ നൃത്തത്തില്‍ 

മതിമറന്നു പ്രകൃതിയെ പുണരുന്നു .

കോടമഞ്ഞിനെ മുകരുന്ന 

താഴ്വാരകാറ്റിനിന്നെന്തേ 

പതിവിലും കവിഞ്ഞൊരു നാണം...!

കവിളിനെ തൊട്ടൊരുമി 

പ്രിയതരമാമൊരു പാട്ടിനെ 

ഓര്‍മ്മപ്പെടുത്തുന്ന കിളിക്കൊഞ്ചല്‍.

സാന്ത്വനത്തിന്റെ വെള്ളിക്കിരണങ്ങള്‍

ഇലപ്പടര്‍പ്പിലൂടെ ഊര്‍ന്നിറങ്ങി 

ഇടനെഞ്ചില്‍ പൂമഴ പെയ്യിക്കുന്നു.

കാടിന്റെ വന്യതയില്‍ നിന്നും മാറി 

പ്രണയപുഷ്പങ്ങള്‍ പൊഴിക്കുന്ന 

വൃക്ഷലതാതികളെ താലോലിക്കുന്ന 

ഇണക്കിളികളുടെ കുറുകലില്‍

നിന്നെയോര്‍ത്തു നറുതേന്‍

പൊഴിക്കുന്ന ചൊടികളാല്‍..

പ്രണയാര്‍ദ്രമാം  മിഴികള്‍പൂട്ടി

എന്നിലെ നിന്നെയുംപേറി ഇനി

അനന്തതയിലെക്കൊരു യാത്ര...!

2 comments:

മാധവം

  മാധവം ******** എന്തൊരു ചേലീപ്രകൃതിയെ കാണുവാ- നെന്തെല്ലാമെന്തെല്ലാം കാഴ്ചയെന്നോ! തൊടിയിലേക്കൊന്നങ്ങിറങ്ങിയാൽ കേട്ടിടാം  മധുരമാം കിളിനാദം പല...